തിരുച്ചിറപ്പള്ളി ജൂവലറിയിൽനിന്ന് 13 കോടി വിലവരുന്ന ആഭരണങ്ങൾ കവർന്ന സംഭവം; മുഖ്യപ്രതി ബെംഗളൂരുവിലെ കോടതിയിൽ കീഴടങ്ങി

ബെംഗളൂരു: തിരുച്ചിറപ്പള്ളി ലളിത ജൂവലറിയിൽനിന്ന് 13 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കവർന്ന സംഭവത്തിലെ മുഖ്യപ്രതി തിരുവാരൂർ മുരുകൻ (46) ബെംഗളൂരുവിലെ കോടതിയിൽ കീഴടങ്ങി.

ഇയാൾക്കെതിരേ കർണാടകത്തിലും കേസുകളുണ്ട്. കേസന്വേഷിക്കുന്ന പോലീസ് സംഘം മുരുകനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. കവർച്ചസംഘത്തിലെ മറ്റൊരു പ്രതിയും മുരുകന്റെ ബന്ധുവുമായ സുരേഷ് കഴിഞ്ഞദിവസം തിരുവണ്ണാമലയിലെ കോടതിയിൽ കീഴടങ്ങിയിരുന്നു.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

ഇരുവരും ചേർന്നാണ് ജൂവലറിയിൽ മോഷണം നടത്തിയതെന്നാണ് പോലീസിന്റെ അനുമാനം. ഈ മാസം മൂന്നിന് പുലർച്ചെയാണ് ജൂവലറിയുടെ ഭിത്തി തുരന്ന് കവർച്ചസംഘം ആഭരണങ്ങൾ കടത്തിയത്. ഇതിൽ അഞ്ച് കിലോ സ്വർണം പോലീസിന് കണ്ടെത്താനായി.

കേസിൽ ആദ്യം പിടിയിലായ തിരുവാരൂർ സീരാത്തോപ്പ് സ്വദേശി മണികണ്ഠനിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ള പ്രതികളിലേക്ക് അന്വേഷണസംഘമെത്തിയത്. തുടർന്ന് സുരേഷിന്റെ അമ്മ കനകവല്ലിയെയും പോലീസ് അറസ്റ്റുചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts