5 മാസത്തിനിടെ നഗരത്തില്‍ ഡെങ്കിപ്പനി ബാധിച്ചത് 383 പേര്‍ക്ക്;ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍ ഇവയാണ്.

ബെംഗളൂരു: 5 മാസത്തിനിടെ നഗരത്തില്‍  383 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി റിപ്പോര്‍ട്ട്‌.ബൊമ്മനഹള്ളി,മഹാദേവപുര,സൌത്ത് ബെംഗളൂരു,ഈസ്റ്റ്‌ ബെംഗളൂരു എന്നീ ഭാഗങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത്. ഈ മാസം ആദ്യത്തെ പത്തു ദിവസം തന്നെ മുപ്പതോളം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു,കൊതുക് പെരുകുന്നത് തടയാന്‍ ബി ബി എം പി പ്രത്യേക പരിശോധന സംഘത്തെ നിയോഗിച്ചു. ഇടവിട്ടുള്ള മഴ മൂലം കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റം സാങ്ക്രമിക രോഗങ്ങളുടെ ആക്കം കൂട്ടുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

Read More

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് സക് ലേഷ് പുരക്കടുത്ത് വച്ച് മലയാളി യുവാവ്‌ മരിച്ചു.

ബെംഗളൂരു: സകലേഷ് പുരയില്‍ സുര്യോദയം കാണാന്‍ പോയ സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കൂത്താട്ടുകുളം സ്വദേശിയായ യുവാവ്‌ മരിച്ചു.വലിയ കളപ്പുരയില്‍ ജോസിന്റെയും ജൂലിയുടെയും മകന്‍ എബിന്‍ ജോസ് (28) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഗോകര്‍ണം റൂട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന തുറന്ന വാഹനത്തിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് ഇറക്കത്തില്‍ പിന്നോട്ട് ഉരുണ്ടാതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന സഹോദരന്‍ എല്‍ദോ (32),പിതൃ സഹോദരീ പുത്രന്‍ സോനു (40),സോനുവിന്റെ ഭാര്യ വീണ (36),മക്കളായ സാറ (11),ഡേവിഡ് (7)…

Read More

സ്ഥിരമായി എ.സി. കോച്ചിൽ യാത്രചെയ്ത് കവർച്ച; മലയാളി ഹോട്ടലുടമ അറസ്റ്റിൽ!!

ചെന്നൈ: സ്ഥിരമായി എ.സി. കോച്ചുകളിൽ യാത്ര ചെയ്ത് സഹയാത്രികരുടെ സ്വർണവും പണവും കവരുന്ന മലയാളിയുവാവിനെ റെയിൽവേ പോലീസ് അറസ്റ്റുചെയ്തു. മലേഷ്യയിൽ ഹോട്ടൽ ഉടമസ്ഥനായ തൃശ്ശൂർ ചാവക്കാട് തൊഴിക്കാവ് എരിച്ചം വീട്ടിൽ ഷാഹുൽ ഹമീദ് (39) ആണ് അറസ്റ്റിലായത്. മലേഷ്യയിലുള്ള ഹോട്ടൽ വാങ്ങാൻ പണം സമ്പാദിച്ചത് തീവണ്ടികളിലെ കവർച്ചകളിലൂടെയാണെന്ന് പോലീസ് പറഞ്ഞു. 30 കേസുകളിൽ പ്രതിയായ ഷാഹുൽ ഹമീദിൽനിന്ന് 110 പവൻ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. മലേഷ്യയിൽ ഹോട്ടൽ വാങ്ങിയിട്ടും തന്റെ ‘തൊഴിൽ’ ഷാഹുൽ ഹമീദ് ഉപേക്ഷിച്ചില്ല. മലേഷ്യയിൽനിന്നാണ് ചെന്നൈയിലെത്തിയത്. എ.സി.കോച്ചുകളിൽ ബുക്കുചെയ്ത് യാത്രചെയ്താൽ യാത്രക്കാർക്ക് സംശയം…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 2.25 കിലോഗ്രാം സ്വർണം പിടിച്ചു.

ബെംഗളൂരു: ബാങ്കോക്കിൽനിന്ന് എയർ ഏഷ്യ വിമാനത്തിൽ എത്തിയ ബെംഗളൂരു ആഡുഗോഡി സ്വദേശി ആരിഫ് ഹുസൈനിൽ (55) നിന്നാണ് ബെംഗളൂരു വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) സ്വർണം പിടിച്ചത്. ബാങ്കോക്കിൽനിന്ന് ബെംഗളൂരുവിലേക്ക് വൻതോതിൽ സ്വർണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആരിഫ് എമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് പുറത്തിറങ്ങാൻ ശ്രമിക്കുമ്പോൾ വിമാനത്താവളത്തിൽ കാത്തിരുന്ന ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഒരു കിലോ വീതമുള്ള രണ്ട് സ്വർണബിസ്‌കറ്റുകളും 250 ഗ്രാമുള്ള 75 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചത്. ബെംഗളൂരുവിലെയും അയൽസംസ്ഥാനങ്ങളിലെയും സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ള ആരിഫ് കുറച്ചുനാളായി…

Read More

വിജയപുരയിലെ കോൺഗ്രസ് വനിതാ നേതാവ് നദിക്കരയിൽ മരിച്ചനിലയിൽ!!

ബെംഗളൂരു: വിജയപുരയിലെ കോൺഗ്രസ് വനിതാ നേതാവ് രേഷ്മ പദെകനുരയെ കൊൽഹാർ പാലത്തിന് സമീപത്ത് കൃഷ്ണാനദിക്കരയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടതെന്നും, കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ എ.ഐ.എം.ഐ.എം. പാർട്ടി നേതാവിനൊപ്പം കാറിൽ വ്യാഴാഴ്ച രാത്രി രേഷ്മയെ കണ്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് രേഷ്മ ഇയാളെ കാണാൻ പോയതെന്നും നേതാവുമായി വസ്തുതർക്കമുണ്ടായിരുന്നതായും രേഷ്മയുടെ ഭർത്താവ് പറഞ്ഞു. ജെ.ഡി.എസ്. വനിതാവിഭാഗം ജില്ലാ പ്രസിഡന്റായിരുന്ന രേഷ്മ 2013-ൽ ദേവരഹിപ്പരാഗി നിയമസഭാമണ്ഡലത്തിൽ ജെ.ഡി.എസ്. ടിക്കറ്റിൽ മത്സരിച്ചിരുന്നു. എന്നാൽ, 2018-ലെ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. സീറ്റു നൽകാത്തതിൽ പ്രതിഷേധിച്ച്…

Read More

സൈക്കിൾ യാത്രക്കാർക്കു മാത്രമായി നഗരത്തിൽ പ്രത്യേക പാത വരുന്നു;47 കിലോമീറ്റർ ദൂരം വരുന്ന പാത 4 മാസം കൊണ്ട് പ്രവർത്തനസജ്ജമാകും.

ബെംഗളൂരു :സൈക്കിൾ യാത്രികർക്ക് മാത്രമായി പ്രേത്യേകം 47 കിലോമീറ്റർ പാത നിർമ്മിക്കാൻ ബൃഹദ് ബെംഗളൂരു മഹാ നഗര പാലികെ (BBMP). ജയനഗർ,ബനശങ്കരി, ജെ.പി.നഗർ, യശ്വന്ത് പുര റോഡ്, മാഗഡി റോഡ്, എച്ച് എം ടി മെയിൻ റോഡ്, മൈസൂരു റോഡ് എന്നിവിടങ്ങളിലാണ് മോട്ടോർ രഹിത ഗതാഗത (എൻ .എം ടി) പദ്ധതിയിൽ സൈക്കിൾ പാതകൾ നിർമ്മിക്കുക. അടുത്ത മാസം കൊണ്ട് നിർമ്മാണം ആരംഭിക്കുകയും 4 മാസത്തിൽ പൂർത്തിയാവുകയും ചെയ്യും. 2 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന സൈക്കിൾ പാത റോഡിന്റെ അതേ, നിരപ്പിൽ ആയിരിക്കും ,നടപ്പാത…

Read More

“രേവണ്ണയും മുഖ്യമന്ത്രിയാകാൻ യോഗ്യൻ”ഖർഗയെ ചാരി തന്നെ അടിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിക്ക് അതേ നാണയത്തിൽ മറുപടി കൊടുത്ത് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ.

ബെംഗളൂരു : കോൺഗ്രസിലെ ഒരു വിഭാഗം പിണങ്ങിയാലും കേന്ദ്ര നേതൃത്വവുമായി ബന്ധമുള്ള മല്ലികാർജുൻ ഖർഗെ അടക്കുള്ള വിഭാഗത്തെ കൂടെ നിർത്താം എന്ന ഉദ്ദേശത്തിൽ മുഖ്യമന്ത്രി കുമാരസ്വാമി നടത്തിയ പ്രസ്താവനക്ക് അതേ രീതിയിൽ തിരിച്ചടി നൽകി സിദ്ധരാമയ്യ. സീനിയർ നേതാവായ ഖർഗെ പണ്ടേ മുഖ്യമന്ത്രി ആവേണ്ടതായിരുന്നു എന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്, വെറും 3 വർഷം മുന്പ് മാത്രം ജെഡിഎസ് വിട്ട് കോൺഗ്രസിൽ എത്തിയ സിദ്ധരാമയ്യ കഴിഞ്ഞ തവണ മുഖ്യമന്ത്രി ആകുകയായിരുന്നു. എന്നാൽ കുമാരസ്വാമിയുടെ ജ്യേഷ്ഠ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച് ഡി രേവണ്ണയും മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്…

Read More

വിധാൻ സൗധ പരിസരത്തു നിന്നും 26 ലക്ഷം രൂപ പിടിച്ചെടുത്തുമായി ബന്ധപ്പെട്ട് മന്ത്രി പൂട്ടരംഗഷെട്ടിയെ 6 മണിക്കൂർ ചോദ്യം ചെയ്തു.

ബെംഗളൂരു :ചാമരാജ നഗറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും പിന്നോക്ക ക്ഷേമ മന്ത്രിയുമായ സി പുട്ട രംഗഷെട്ടിയെ അഴിമതി വിരുദ്ധ ബ്യൂറോ ആറ് മണിക്കൂർ ചോദ്യം ചെയ്തു. മന്ത്രിയുടെ ഓഫീസ് ക്ലർക്ക് എസ്.ജെ.മോഹൻകുമാറിന്റെ കയ്യിൽ നിന്നും 25.76 ലക്ഷം രൂപ വിധാൻ സൗധക്ക് സമീപത്ത് വച്ച് ജനുവരി 4 ന് പിടികൂടിയിരുന്നു. മന്ത്രിക്ക് നൽകാനായി കൊണ്ടു പോകുകയാണ് എന്നും കരാറുകാറിൽ നിന്ന് പിടിച്ചെടുത്തത് ആണ് എന്നും ക്ലർക്ക് മൊഴി നൽകിയിരുന്നു. തനിക്ക് ഇതിൽ ബന്ധമില്ലെന്ന് മന്ത്രി ആവർത്തിച്ചു.

Read More

കബൺ പാർക്കിൽ മഴവെള്ള സംഭരണത്തിനായി മഴക്കുഴികൾ നിർമിക്കുന്നു

ബെംഗളൂരു: കബൺ പാർക്കിൽ മഴവെള്ള സംഭരണത്തിനായി മഴക്കുഴികൾ നിർമിക്കുന്നു. നഗരത്തിലെ പ്രധാന ഉദ്യാനമായ കബൺപാർക്ക് നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ മഴവെള്ളം സംഭരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് ഹോർട്ടികൾച്ചർ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 57 ലക്ഷം രൂപ ചിലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ നൂറോളം മഴക്കുഴികളാണ് നിർമിക്കുന്നത്. ഇതിൽ 40 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. 10 ലക്ഷം ലിറ്റർ മഴവെള്ളം സംഭരിക്കാനുള്ള ശേഷിയിലാണ് മഴക്കുഴികൾ നിർമിക്കുന്നത്.

Read More

ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ മമതാ ബാനര്‍ജിക്ക് വൻ തിരിച്ചടി;ബംഗാൾ മുൻ എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ സുപ്രീം കോടതിയുടെ അനുമതി.

ഡല്‍ഹി :ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ മമതാ ബാനര്‍ജിക്ക് വൻ തിരിച്ചടി. ബംഗാൾ മുൻ എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ സുപ്രീം കോടതി അനുവദിച്ചു. നിയമപരമായ നടപടികളുമായി സിബിഐക്ക് മുന്നോട്ടു പോകാമെന്നും സുപ്രീം കോടതി അറിയിച്ചു. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ തെളിവു നശിപ്പിച്ചെന്നാണ് സിബിഐ വാദം. കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ  ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന സിബിഐ പ്രത്യേക സംഘം ദില്ലിയിൽ കൂടിയാലോചനകൾ നടത്തിയിരുന്നു. സുപ്രീം കോടതി അനുമതി കിട്ടിയാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ സാധ്യത തള്ളിക്കളയാനാകില്ല .…

Read More