വിജയപുരയിലെ കോൺഗ്രസ് വനിതാ നേതാവ് നദിക്കരയിൽ മരിച്ചനിലയിൽ!!

ബെംഗളൂരു: വിജയപുരയിലെ കോൺഗ്രസ് വനിതാ നേതാവ് രേഷ്മ പദെകനുരയെ കൊൽഹാർ പാലത്തിന് സമീപത്ത് കൃഷ്ണാനദിക്കരയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടതെന്നും, കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ എ.ഐ.എം.ഐ.എം. പാർട്ടി നേതാവിനൊപ്പം കാറിൽ വ്യാഴാഴ്ച രാത്രി രേഷ്മയെ കണ്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് രേഷ്മ ഇയാളെ കാണാൻ പോയതെന്നും നേതാവുമായി വസ്തുതർക്കമുണ്ടായിരുന്നതായും രേഷ്മയുടെ ഭർത്താവ് പറഞ്ഞു.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

ജെ.ഡി.എസ്. വനിതാവിഭാഗം ജില്ലാ പ്രസിഡന്റായിരുന്ന രേഷ്മ 2013-ൽ ദേവരഹിപ്പരാഗി നിയമസഭാമണ്ഡലത്തിൽ ജെ.ഡി.എസ്. ടിക്കറ്റിൽ മത്സരിച്ചിരുന്നു. എന്നാൽ, 2018-ലെ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. സീറ്റു നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts