കബൺ പാർക്കിൽ യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ടു സുരക്ഷാ ജീവനക്കാർക്ക് ജീവപര്യന്തം

ബെംഗളൂരു : കബൺ പാർക്കിൽ മൂന്നു വർഷം മുൻപ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ടു സുരക്ഷാ ജീവനക്കാർക്ക് ജീവപര്യന്തം തടവും 25000 രൂപ വീതം പിഴയും. അസമിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡുമാരായ ബോളിൻ ദാസ് (41), രാജു മേട്ടി (31) എന്നിവർക്കാണ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി എം.ലതാകുമാരി ശിക്ഷ വിധിച്ചത്. 2015 നവംബർ 11നാണ് കേസിന് ആസ്പദമായ സംഭവം.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

കബൺ പാർക്കിനുള്ളിലെ കർണാടക ലോൺ ടെന്നീസ് അസോസിയേഷനിൽ ചേരാനെത്തിയ യുവതി പുറത്തേക്കുള്ള വഴി കണ്ടെത്താനാകാതെ ഗാർഡുമാരോട് സഹായം ചോദിക്കുകയായിരുന്നു. രാത്രി ഒൻപതരയ്ക്ക് സിദ്ധലിംഗയ്യ സർക്കിളിലെ തുറന്ന ഷെഡിലായിരുന്നു യുവതിയെ ഗാർഡുമാർ ചേർന്ന് മാനഭംഗപ്പെടുത്തിയത്. തുടർന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും കബൺ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
[masterslider id="10"]

Related posts