16 വര്‍ഷമായി തുടരുന്ന നിരാഹാരം സമരം നിര്‍ത്താന്‍ തീരുമാനിച്ചു ഇറോം ഷര്‍മിള

ന്യൂഡല്‍ഹി :മണിപ്പുരില്‍ നടപ്പാക്കിവരുന്ന പ്രത്യേക സൈനികാധികാര നിയമ(അഫ് സ്പ)ത്തിനെതിരെ 16 വര്‍ഷമായി നടത്തിവരുന്ന നിരാഹാരസമരം ഇറോം ശര്‍മിള അവസാനിപ്പിക്കുന്നു.

ആഗസ്ത് ഒന്‍പതിനു നിരാഹാരം നിര്‍ത്തുമെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ കോടതിയെ അറിയിച്ചു. അടുത്ത വര്‍ഷമാണ് മണിപ്പുരില്‍ നിയമസഭ തെരഞ്ഞെടുപ്പ്. സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് ശര്‍മിളയുടെ പ്രഖ്യാപനം. നിരാഹാരസമരത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അഫ്സ്പക്കെതിരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും ശര്‍മിള കോടതിയില്‍ പറഞ്ഞു. എല്ലാ മാസവും 15 ദിവസം കോടതിയില്‍ ഹാജരാകണമെന്ന നിബന്ധനപ്രകാരം ചൊവ്വാഴ്ച കോടതിയില്‍ എത്തിയപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. മണിപ്പുരിലെ മാലമില്‍ അസം റൈഫിള്‍സ് സൈനികര്‍ നിരപരാധികളായ 10 പേരെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ച് 2000 നവംബര്‍ രണ്ടിനാണ് ഇറോം ശര്‍മിള അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്
[masterslider id="10"]

Related posts