ബെംഗളൂരു: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കോടതിയിൽ കീഴടങ്ങി. കോഴിക്കോട് സ്വദേശി കൃഷ്ണപ്രസാദ് ആണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റിനായി അന്വേഷണ സംഘം ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്. കൃഷ്ണപ്രസാദാണ് ടെലിഫോൺ എക്സ്ചേഞ്ചിന് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തിയെന്ന് പോലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു. കൃഷ്ണപ്രസാദ് , കഴിഞ്ഞ ദിവസം റിമാൻഡിലയച്ച അബ്ദുൾ ഗഫൂർ എന്നിവർക്ക് വേണ്ടി അന്വേഷണ സംഘത്തിന് നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. മറ്റൊരു പ്രതി ഷബീറിനെ വയനാട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ്…
Read MoreTag: Telephone exchange case
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ മലയാളിയെ സിറ്റി പോലീസ് കസ്റ്റഡിയിൽ വാങ്ങും
കോഴിക്കോട്: സമന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ മിലിട്ടറി ഇൻറലിജൻസ് അറസ്‌റ്റ് ചെയ്‌ത വയനാട് സ്വദേശിയെ കോഴിക്കോട് സിറ്റി പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയും. 2017ൽ നഗരത്തിലെ രണ്ടിടങ്ങളിൽ സമാന്തര എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ചൊവ്വാഴച്ച അറസ്റ്റിലായ വയനാട് സ്വദേശി ഷറഫുദ്ദീൻ. ആർമിയുടെ സതേൺ കമാൻഡ് മിലിട്ടറി ഇൻറലിജൻ സും ബംഗളൂരു സെഇൻട്രൽ ക്രൈംബ്രാഞ്ചും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. അറസ്‌റ്റിലായ പ്രതി ടൗൺ പോലിസ് രജിസ്റ്റർ ചെയ്‌ത കേസിലെ നിരവധി കേസിലെ പ്രതിയാണെന്ന് സിറ്റി പോലീസ് വ്യക്തമാക്കി…
Read More