ബെംഗളൂരു മെഡിക്കൽ കോളേജിന് പുതിയ സിടി സ്കാൻ മെഷീൻ ലഭിച്ചു.

ബെംഗളൂരു മെഡിക്കൽ കോളേജിന് 1.76 കോടി രൂപയുടെ പുതിയ കമ്പ്യൂട്ട്ഡ് ടോമോഗ്രഫി ലഭിച്ചു. കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ എയ്‌റോസ്‌പെയ്‌സും പ്രതിരോധകമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎൽ) കൂടി ചേർന്നാണ് യന്ത്രം സംഭാവന ചെയ്തത്. ഇത്തരത്തിലുള്ള ഒരു വൈദ്യസഹായം കോവിഡ് വൈറസ് വ്യാപനം കൂടി നിൽക്കുന്ന ഈ സമയത്തിന്റെ ആവശ്യകതയാണെന്നും ഈ സാഹചര്യത്തിൽ കോവിഡ് -19 ബാധിച്ചവരുടെയും മറ്റ് രോഗികളുടെയും ചികിത്സക്ക് ഇത് സഹായകമാകുമെന്നും എച്ച് എ എൽ  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ മാധവൻപറഞ്ഞു. ശ്രീ അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ കോളേജ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്…

Read More

വിവാദ നായകൻ മുൻ മന്ത്രി രമേശ് ജാർക്കിഹോളിക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു.

സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സി ഡി വിവാദത്തിൽ ഉൾപ്പെടുന്നു എന്ന് ആരോപിക്കപ്പെടുന്ന കർണാടക മുൻ മന്ത്രി രമേശ് ജാർക്കിഹോളിക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. മുൻ മന്ത്രി ഇപ്പോൾ ഗോകക് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ചികിത്സ ചുമതലയുള്ള ഡോക്ടർ അറിയിച്ചു. വ്യാഴാഴ്ച രാത്രി പനി, ചുമ എന്നിവ അനുഭവപ്പെട്ടിരുന്നു. ആന്റിജൻ പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആയി. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാൽ രോഗിയോട്  വീട്ടിൽ ഐസൊലേഷനിൽ പോകാൻ നിർദ്ദേശിച്ചു,  എന്നാൽ ഇന്നലെ രാത്രി പത്തരയോടെ അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു ” എന്ന് ഗോകക് താലൂക്ക് ആശുപത്രിയിലെ ഡോ. രവീന്ദ്ര…

Read More

പോലീസ് പക്ഷപാതം കാണിക്കുന്നു; സി ഡി വിവാദത്തിലെ പരാതിക്കാരി പോലീസിനെതിരെ.

ബെംഗളൂരു: ബിജെപി എം‌എൽ‌എയും മുൻ മന്ത്രിയുമായ രമേശ് ജാർക്കിഹോളി ഉൾപ്പെട്ടതായി പറയുന്ന ലൈംഗിക വീഡിയോയിലെ യുവതി, പോലീസ് പക്ഷപാതം കാണിക്കുന്നതായി ആരോപിച്ചു. യുവതി ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്തിന് അയച്ച കത്തിൽ പാരാതിക്കാരിയായ തന്നെ പലതവണ ചോദ്യം  ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതിയെ ഒരു തവണ മാത്രമേ ചോദ്യം ചെയ്തിട്ടുള്ളൂവെന്നും, അതും മൂന്ന്മണിക്കൂർ മാത്രമാണെന്നും പറയുന്നു. ” ഇത് മുഴുവൻ കണ്ടതിന് ശേഷം, ഞാൻ ഇരയാണോ പ്രതിയാണോ എന്ന് എനിക്ക് സംശയമുണ്ട്, ” എന്ന് യുവതി കത്തിൽ  പറഞ്ഞു. പ്രസ്തുത കത്ത്  സോഷ്യൽ മീഡിയയിൽ പിന്നീട് പരസ്യപ്പെടുത്തിയിട്ടുണ്ട്. മൂന്ന്…

Read More

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു

ബെംഗളൂരു: കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബൃഹത്  ബെംഗളൂരു മഹാനഗര പാലികെരാജാജിനഗർ മൂന്നാം ബ്ലോക്കിലെ പരിശീലന സ്ഥാപനത്തിന്റെ പ്രവർത്തനം ശനിയാഴ്ച നിർത്തിവെപ്പിച്ചു. പരിശോധന നടത്തിയ ഹെൽത്ത് ഓഫീസർ മഞ്ജുള, ക്യുസ്പൈഡർ സോഫ്റ്റ്വെയർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽകോവിഡ് 19 അനുബന്ധ പ്രോട്ടോക്കോളുകളായ സോഷ്യൽ ഡിസ്റ്റാൻസിംഗ്, മാസ്ക് ധരിക്കൽ എന്നിവലംഘിക്ച്ചുകൊണ്ട് ക്ലാസുകൾ എടുക്കുന്നതായി കണ്ടെത്തി എന്ന് ബി ബി എം പി പത്രക്കുറിപ്പിൽ അറിയിച്ചു. മാസ്‌ക് ഇല്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് 750 രൂപ പിഴ ചുമത്തി. സ്റ്റാഫ് ഉൾപ്പെടെ 40 അംഗങ്ങളെയും ആർ‌ടി–പി‌സി‌ആർ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ അറിയിപ്പ്…

Read More

15.25 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഇന്നെത്തും.

കോവിഡ് 19 വാക്സിന്റെ 15.25 ലക്ഷം ഡോസ് കൂടി തിങ്കളാഴ്ചയോടെ കർണാടകയ്ക്ക് ലഭിക്കുമെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വീറ്റിൽ സ്ഥിരീകരിച്ചു. “5,25,500 ഡോസുകളുള്ള ഒരു ചരക്ക് റോഡ് മാർഗം ബെലഗാവിയിൽ എത്തും. 10,00,000 ഡോസുകൾ വൈകുന്നേരത്തോടെ വിമാനത്തിലൂടെ ബെംഗളൂരുവിലെത്തും, ” എന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വീറ്റ് ചെയ്തു. ഇന്നുവരെ കർണാടകയിലുടനീളം 43.55 ലക്ഷത്തിലധികം ആളുകൾക്ക് കുത്തിവയ്പ് നൽകിയിട്ടുണ്ട്. 5.69 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ ആദ്യ ഡോസ് എടുത്തപ്പോൾ 3.48 ലക്ഷം പേർ രണ്ടാമത്തെ ജാബ് എടുത്തിട്ടുണ്ട്. ഫ്രണ്ട്…

Read More

“റിലീഫ് പാക്കേജ് നൽകുക അല്ലെങ്കിൽ ഞങ്ങളെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക”, സർക്കാരിനോട് ജിമ്മുകൾ ആവശ്യപ്പെട്ടു.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം തടയുന്നതിനോട് അനുബന്ധിച്ച് സർക്കാർ കൈകൊണ്ട നടപടികളുടെ ഭാഗമായി ജിമ്മുകൾ അടയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ബെംഗളൂരുവിലെ ഫിറ്റ്നസ് സ്റ്റുഡിയോകളുടെ നടത്തിപ്പുകാരുടെ ഇടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ജിം ഓപ്പറേറ്റർമാരെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നും അല്ലെങ്കിൽ 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി  ബിസിനസ്സ് നടത്താൻ അനുവദിക്കണമെന്നും കർണാടക സ്റ്റേറ്റ് ജിംനേഷ്യം ആൻഡ് ഫിറ്റ്നസ് ഓണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. “ശാരീരികക്ഷമതയും പ്രതിരോധശേഷിയും മെച്ചപ്പെടുത്താൻ ആളുകൾ ജിമ്മുകൾ ഉപയോഗിക്കുന്നു. അതിനാൽ, അത്തരം ഇടങ്ങൾ അടച്ചുപൂട്ടണമെന്ന് സർക്കാർ ആഗ്രഹിക്കുന്നത് വിരോധാഭാസമാണ്,” എന്ന് അസോസിയേഷൻ പ്രസിഡന്റ് എ വി രവി പറഞ്ഞു. ഇതിനകം…

Read More

സിനിമാ ഹാളുകളിലെ സീറ്റിങ് കപ്പാസിറ്റി വീണ്ടും 100% ആയി ഉയർത്തി കർണാടക സർക്കാർ.

ബെംഗളൂരു: കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ സമ്മർദത്തെത്തുടർന്ന് തിയേറ്ററുകളിൽ 50 ശതമാനം സീറ്റിങ് കാപ്പാസിറ്റി അനുവദിച്ചാൽ മതിയെന്ന നിയന്ത്രണത്തിൽ കർണാടക സർക്കാർ മാറ്റം വരുത്തി. ഏപ്രിൽ 7 വരെ തീയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ടിക്കറ്റ് അനുവദിക്കാൻ അനുമതി നൽകി. ശനിയാഴ്ച പുറത്തു വിട്ട കോവിഡ് അനുബന്ധ നിയന്ത്രണങ്ങളുടെ പട്ടികയിൽ തീയറ്ററുകളിൽ 50 ശതമാനം സീറ്റുകൾ അനുവദിക്കാൻ നിർദ്ദേശിച്ചിരുന്നു. ഈ തീരുമാനത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. മുൻ‌കൂട്ടി ഓൺ‌ലൈൻ ബുക്കിംഗുകൾ നടന്നിട്ടുള്ളതിനാൽ സിനിമാ ഹാളുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ” 2021 ഏപ്രിൽ 7 മുതൽ മുൻപ്…

Read More

ഇന്ത്യയിൽ നിലവിലുള്ള ആക്റ്റീവ് കോവിഡ് കേസുകളിൽ പകുതിയിലേറെയും 10 ജില്ലകളിൽ നിന്നും. ലിസ്റ്റിൽ നമ്മ ബെംഗളൂരുവും.

ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് വൈറസ്‌ വ്യാപനം ദിനം പ്രതി ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്ത് നിലവിലുള്ള 658,909 കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ പകുതിയിലേറെയും 10 ജില്ലകളിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ന് പുറത്തുവിട്ട സർക്കുലറിൽ അറിയിച്ചു. 10 ജില്ലകളിൽ ഒന്ന് ബെംഗളൂരു നഗര ജില്ലയാണ്. ലിസ്റ്റിൽ ആറാം സ്ഥാനത്താണ് ബെംഗളൂരു നഗരജില്ല. ഡൽഹിയും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. 10 ജില്ലകളിൽ എട്ടും മഹാരാഷ്ട്രയിൽ നിന്നുമാണ് , പൂനെ, മുംബൈ,നാഗ്പുർ, താനെ, നാസിക് , ഔരംഗബാദ്, അഹമ്മദ്‌നഗർ, നന്ദേദ് എന്നിവയാണ്…

Read More

12 ലക്ഷം രൂപയുടെ മൊബൈല്‍ ബില്‍ ! എയര്‍ടെല്ലിന് പണി കൊടുത്ത് ഉപഭോക്താവ്‌.

ബെംഗളൂരു: അന്താരാഷ്ട്ര ഡാറ്റാ റോമിംഗ് ചാർജുകൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ മൊബൈൽ ബിൽഅയച്ചതിന്റെ പേരിൽ സേവന ദാതാവിനെതിരെയുള്ള പരാതിയിൽ ഉപഭോക്താവിന് അനുകൂലമായ വിധി. ഈടാക്കിയ അമിത ബിൽ നൽകേണ്ടതില്ല എന്നതിന് പുറമേ, നേരിട്ട പ്രശ്നത്തിന് 10,000 രൂപ നഷ്ടപരിഹാരവും ഉപഭോക്താവിന് ലഭിക്കുന്നതാണ്. നഗരത്തിലെ ഒരു ഹെവി ഉപകരണ ഡീലറുടെ മാനേജരായി ജോലി നോക്കിയിരുന്ന മെൽവിൻ ജോൺ തോമസ്, 2016 അവസാനത്തോടെ ജോലിയുമായി ബദ്ധപ്പെട്ട് ചൈനയിലേക്ക് പോയി. ഒരു കോർപ്പറേറ്റ് അക്കൗണ്ടിന്റെഭാഗമായി അദ്ദേഹം എയർടെൽ സിം കൈവശം വച്ചു. 2016 ഒക്ടോബറിൽ, യാത്രയ്ക്ക് മുമ്പ്,…

Read More

ഓട്ടോറിക്ഷ നിരക്ക് വർദ്ധനവ് പരിഗണനയിൽ; മിനിമം ചാർജ് 30 രൂപ വരെയായി ഉയർത്തിയേക്കും

ബെംഗളൂരു: ആപ്ലിക്കേഷൻ അധിഷ്ഠിത ക്യാബുകളുടെയും സിറ്റി ടാക്സികളുടെയും നിരക്ക് വർധിപ്പിച്ചസാഹചര്യത്തിൽ ഓട്ടോറിക്ഷ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. 2013 ഇൽ ആണ് അവസാനമായി ഓട്ടോറിക്ഷ നിരക്ക് പുതുക്കിയത്. ആദ്യ 1.9 കിലോമീറ്ററിന് മിനിമം ചാർജ് 25 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 13 രൂപയും എന്നതാണ് നിലവിലുള്ള ഓട്ടോ നിരക്കുകൾ. മിനിമം ചാർജ് 30 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 16 രൂപയും എന്ന നിരക്കിലേക്ക് ഓട്ടോചാർജ് ഉയർത്താൻ സാധ്യത ഉണ്ടെന്ന് അധികൃതർ പറഞ്ഞു. “റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഓട്ടോനിരക്കുകളുടെ കാര്യത്തിൽ പുനരവലോകനം പരിഗണിക്കുന്നുണ്ട്. എട്ട്…

Read More
Click Here to Follow Us