ഹിജാബ് വിവാദത്തിൽ വീണ്ടും സസ്പെൻഷൻ

ബെംഗളൂരു: ഹിജാബ് ധരിച്ച് വിദ്യാർത്ഥികളെ എസ് എസ് എൽ സി പരീക്ഷ എഴുതാൻ അനുവദിച്ച രണ്ട് സൂപ്രണ്ടുമാർ ഉൾപ്പെടെ ഏഴ് അധ്യാപകരെ സസ്പെൻഡ്‌ ചെയ്തു. പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർക്കും സുപ്രണ്ട്മാർക്കും എതിരെയാണ് നടപടി സ്വീകരിച്ചത്.

കര്‍ണാടകയിലെ ഗഡഗ് ജില്ലയിലെ സിഎസ് പാട്ടീല്‍ ബോയ്സ് ഹൈസ്‌കൂള്‍, സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ എസ് എസ് എല്‍ സി പരീക്ഷയ്ക്കിടെയാണ് സംഭവം നടന്നത്.

  സഭയിൽ വീണ്ടും നേർക്കുനേർ; വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് തടഞ്ഞു കൊണ്ട് കഴിഞ്ഞ മാര്‍ച്ച്‌ 15 നാണ് കര്‍ണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കോടതി വിധി തെറ്റിച്ചതിനെ തുടർന്നാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us