എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം എന്നതാണ് ഈ വര്‍ഷത്തെ ലോക കേള്‍വി ദിന സന്ദേശം. ചികിത്സിച്ചുഭേദമാക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ ചികിത്സിക്കുകയും, പ്രതിരോധിക്കാന്‍ കഴിയുന്നവയെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യണമെന്നതാണ് കേൾവി ദിനം ഇത്തവണ ജനങ്ങള്‍ക്ക് മുന്നിലേക്ക് വയ്ക്കുന്ന ആശയം.
നിലവിൽ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ മാത്രം ഇത്തരം പ്രശ്നങ്ങൾ നേരിടുന്നത് ഒരു ലക്ഷത്തില്‍ 453 പേരാണ്. 2050 ആകുമ്പോഴേക്കും 9000 ദശലക്ഷം ആളുകൾക്ക് സ്മാർട്ട്ഫോണുകൾ വഴിയുള്ള കേൾവിക്കുറവ് അനുഭവപ്പെടുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ജന്മനാ ഉള്ള കേൾവി കുറവിനു പുറമെ ഉണ്ടാകുന്ന പല കേൾവി സംബന്ധമായ പ്രശ്നങ്ങൾക്കും ഇന്ന് കാരണമായി മാറുന്നത് അമിതമായ സ്മാർട്ട് ഫോൺ ഉപയോഗമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.