ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചു

ബെംഗളൂരു : ജില്ലയിൽ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ചെങ്കൽപട്ട് പോലീസ് വെള്ളിയാഴ്ച രണ്ട് പേരെ ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നു. പ്രതികളെ പിടികൂടാൻ പോലീസ് ശ്രമിച്ചപ്പോൾ നാടൻ ബോംബുകൾ എറിയുകയും പോലീസുകാരനെ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി ചെങ്കൽപട്ട് എസ്പി പി അരവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വയരക്ഷയ്ക്കായി പോലീസ് അവരെ വെടിവെച്ചു കൊല്ലുകയായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

വ്യാഴാഴ്ച രാത്രി ജില്ലയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. വ്യാഴാഴ്ച രാത്രി 07.00 മണിയോടെ പ്രതികൾ കാർത്തിക് എന്ന അപ്പു (35) എന്നയാളെ പഴയ ബസ് ടെർമിനലിനടുത്തുള്ള ചായക്കടയിലേക്ക് പിന്തുടരുകയും നാടൻ ബോംബ് എറിയുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്നും പിന്നീട് ഇയാളുടെ ബന്ധുക്കളിലൊരാളായ മഹേഷിന്റെ (22) വസതിയിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്
[masterslider id="10"]

Related posts