ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചു

ബെംഗളൂരു : ജില്ലയിൽ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ചെങ്കൽപട്ട് പോലീസ് വെള്ളിയാഴ്ച രണ്ട് പേരെ ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നു. പ്രതികളെ പിടികൂടാൻ പോലീസ് ശ്രമിച്ചപ്പോൾ നാടൻ ബോംബുകൾ എറിയുകയും പോലീസുകാരനെ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി ചെങ്കൽപട്ട് എസ്പി പി അരവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വയരക്ഷയ്ക്കായി പോലീസ് അവരെ വെടിവെച്ചു കൊല്ലുകയായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

വ്യാഴാഴ്ച രാത്രി ജില്ലയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. വ്യാഴാഴ്ച രാത്രി 07.00 മണിയോടെ പ്രതികൾ കാർത്തിക് എന്ന അപ്പു (35) എന്നയാളെ പഴയ ബസ് ടെർമിനലിനടുത്തുള്ള ചായക്കടയിലേക്ക് പിന്തുടരുകയും നാടൻ ബോംബ് എറിയുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്നും പിന്നീട് ഇയാളുടെ ബന്ധുക്കളിലൊരാളായ മഹേഷിന്റെ (22) വസതിയിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts