സെൽഫി മരണങ്ങള്‍ തുടരുന്നു;വിദ്യാർഥി തടാകത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു ∙ വിദ്യാർഥിയുടെ ജീവനെടുത്തു വീണ്ടും സെൽഫി ദുരന്തം. ദേവനഹള്ളിയിൽ കൂട്ടുകാർക്കൊപ്പം തടാകത്തിലിറങ്ങി സെൽഫിയെടുത്ത വർഷൻ (16) ആണ് മുങ്ങി മരിച്ചത്. നന്ദി ഹിൽസിലേക്കുള്ള യാത്രക്കിടെ ദേവനഹള്ളിയിലെ തടാകത്തിൽ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ കുട്ടികൾ തടാകത്തിൽ മുങ്ങുകയായിരുന്നു.

മറ്റുള്ളവർ കരയ്ക്കു കയറിയെങ്കിലും വർഷനെ രക്ഷിക്കാനായില്ല. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു വിദ്യാർഥിയുടെ അമ്മ ആരോപിച്ചു. പൊലീസ് കേസെടുത്തു. സെൽഫി ദുരന്തങ്ങളിൽ ഒരു മാസത്തിനിടെ ബെംഗളൂരുവിലും സമീപ ജില്ലകളിലുമായി മലയാളി ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്.

  കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യത;

ഈ മാസം 17നു ചന്നഗിരി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാൻ ശ്രമിച്ച ചിക്കബെല്ലാപുര ഗവ. കോളജ് വിദ്യാർഥി നവീൻ (21) പാറക്കെട്ടിൽ നിന്നു വീണും ക്രിസ്തുജയന്തി കോളജ് വിദ്യാർഥി അഖിൽനാഥ് (19) ഈ മാസം അഞ്ചിനു കൊത്തന്നൂരിലെ പാറമടയിൽ വീണുമാണ് മരിച്ചത്.

ഈ മാസം മൂന്നിന് ബിഡദി വണ്ടർലാ വാട്ടർ തീം പാർക്കിനു സമീപം റെയിൽപാളത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ പ്രഭു ആനന്ദ്, രോഹിത്ത്, പ്രതീക് റായ്ക്കർ എന്നിവർ ട്രെയിനിടിച്ചു മരിച്ചു. കഴിഞ്ഞ 25ന് വിശ്വാസ് (17) കൂട്ടുകാരുമൊത്തു സെൽഫി എടുക്കുന്നതിനിടെ കനക്പുരയ്ക്കു സമീപത്തെ രവിഗുണ്ടലുവിൽ കുളത്തിൽ മുങ്ങി മരിച്ചിരുന്നു.

  വീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് 'ബിഗ് ബോസ്' ട്വിസ്റ്റ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us