കോൺസ്റ്റബിൾമാരുടെ മുകളിലേക്ക് തകർന്ന കെട്ടിടത്തിന്റെ ഒരു ഭാഗം വീണു; ഒരാൾ മരിച്ചു.

മധുരൈ: മധുരയിലെ വിളക്കുത്തൂണിൽ രാത്രി ഡ്യൂട്ടിക്കിടെ കെട്ടിടത്തിന് താഴെ നിൽക്കുന്നതിനിടെ ജീർണിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഹെഡ് കോൺസ്റ്റബിൾ ചതഞ്ഞ് മരിക്കുകയും, സഹപ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു. വിളക്കുത്തൂൺ പോലീസ് സ്റ്റേഷനിൽ (ക്രമസമാധാനം വിഭാഗം) സി ശരവണൻ (44) ആണ് മരിച്ചത്.

പരിക്കേറ്റ അതേ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കെ കണ്ണൻ (48) ഇപ്പോൾ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈസ്റ്റ് വെളി തെരുവിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജീർണിച്ച കെട്ടിടത്തിന് താഴെ രണ്ട് പോലീസുകാർ നിൽക്കുമ്പോഴാണ് സംഭവം. അവർ സംഭവസ്ഥലത്ത് നിൽക്കുന്നതിന് മുമ്പ്, ചായ കുടിക്കാൻ തടിച്ചുകൂടിയ ആളുകൾ ഉൾപ്പെടെയുള്ളവരെ പിരിച്ചുവിട്ടിരുന്നു.

  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും

സിറ്റി പോലീസ് കമ്മീഷണർ പ്രേം ആനന്ദ് സിൻഹ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) തങ്കദുരൈ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കലക്ടർ ഡോ.എസ്.അനീഷ് ശേഖർ സ്ഥലത്തെത്തി പരിശോധന നടത്തി, തുടർന്ന് ജീർണിച്ച കെട്ടിടങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൊളിക്കാൻ ഉത്തരവിട്ടു.

കൂടാതെ നഗരപരിധിയിലെ ജീർണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കോർപ്പറേഷൻ കമ്മിഷണർ കെ.പി.കാർത്തികേയൻ പറഞ്ഞു. കെട്ടിടഉടമയ്ക്കും കടയുടമകൾക്കുമെതിരെ വിളക്കുത്തൂൺ പോലീസ് സ്റ്റേഷനിൽ കേസെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ശരവണന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും കണ്ണന്താനത്തിന് 10 ലക്ഷം രൂപയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
[masterslider id="10"]

Related posts