യാത്രക്കാരെ കയറ്റുന്നതിൽ വീഴ്ചവരുത്തി; 1000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ബെംഗളൂരു :ബെംഗളൂരുവിലെ ഉപഭോക്തൃ കോടതി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനോട് (കെഎസ്ആർടിസി) ഒരു യാത്രക്കാരനെ ബസ് സ്റ്റോപ്പിൽ നിന്ന് കയറ്റാൻ പരാജയപ്പെട്ടതിന് 1,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.

നഗരത്തിലെ ബനശങ്കരി നിവാസിയായ 67 കാരനായ എസ്.സംഗമേശ്വരൻ 2019 ഒക്ടോബർ 12 ന് കെഎസ്ആർടിസി ഐരാവത് ക്ലബ് ക്ലാസ് ബസിൽ ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലേക്കുള്ള മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.2019 ഒക്ടോബർ 13 ന് തിരുവണ്ണാമലയിൽ നിന്ന് മടങ്ങുമ്പോൾ, യാത്രക്കാരൻ നിശ്ചിത സമയത്ത് ബസ് സ്റ്റോപ്പിൽ എത്തിയെങ്കിലും സംഗമേശ്വരനെ കയറ്റാതെ ബസ് പോയിരുന്നു എന്നാൽ യാത്രയുടെ വിശദാംശങ്ങളും കണ്ടക്ടറുടെ കോൺടാക്റ്റ് നമ്പറും അടങ്ങിയ ഒരു മെസ്സേജ് അദ്ദേഹത്തിന് ലഭിച്ചു.

  "സ്കാനിംഗ് നടക്കില്ല സഖാവേ... ചില്ലറയുണ്ടോ വരാൻ? ബെവ്‌കോ വീണ്ടും പഴയ പടി!"

യാത്രക്കാരൻ വിളിച്ചപ്പോൾ, ബസ് കണ്ടക്ടർ തിരുവണ്ണാമലയിൽ നിന്ന് പുറപ്പെട്ടുവെന്നും വൈകി വന്നതിന് കുറ്റപ്പെടുത്തുകയും ചെയ്തു. വയോധികന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്കുള്ള ബസിലും ബെംഗളൂരുവിലെത്താൻ മറ്റൊരു ബസിലും പോകേണ്ടിവന്നു.

കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്കും ജനറൽ മാനേജർക്കുമെതിരെ ബെംഗളൂരു സെക്കൻഡ് അർബൻ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ സംഗമേശ്വരൻ പരാതി നൽകി.പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ കോടതി 1000 രൂപ പിഴയായി വിധിക്കുക ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേയ് ഒന്ന് മുതൽ സാധാരണക്കാർക്ക് മറ്റൊരു ഇരുട്ടടി; മദ്യവില അഞ്ചാം തവണയും കൂടും; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതര സംസ്ഥാന വാഹനങ്ങൾക്ക് പൂട്ടിട്ട് കർണാടക മോട്ടോർ വാഹന വകുപ്പ്: 450 വാഹനങ്ങൾ പിടിച്ചെടുത്തു, കോടികൾ പിഴ
[masterslider id="10"]

Related posts

Click Here to Follow Us