പ്രതിഷേധങ്ങൾക്ക് വഴിവെച്ച് വന്യജീവി സങ്കേതത്തിലെ യേശുക്രിസ്തുവിന്റെ പ്രതിമ.

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ കൊല്ലേഗലിലെ എംഎം ഹിൽസ് വന്യജീവി സങ്കേതത്തിനുള്ളിൽസ്ഥാപിച്ച അഞ്ചടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ വന്യജീവി പ്രവർത്തകരും നാട്ടുകാരും തമ്മിലുള്ളതർക്കത്തിന് കാരണമായി.

ജല്ലിപല്യ ഗ്രാമത്തിന് സമീപമുള്ള ഹൂഗ്യ (ഹൂഗ്യം എന്നും അറിയപ്പെടുന്നു) പ്രദേശത്തെ വനഭൂമിയിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് പ്രതിമയും ഒരു ചെറിയ ദേവാലയവും സ്ഥാപിച്ചത്.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

പ്രദേശവാസികളായചുരുക്കം ചിലർ ഭൂമി കയ്യേറിയെന്നും അത് നീക്കം ചെയ്യാതിരിക്കാൻ പ്രതിമ സ്ഥാപിച്ചുവെന്നും വന്യജീവിപ്രവർത്തകർ ആരോപിക്കുന്നു.

സംസ്ഥാനത്ത്  രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്താണ് പ്രതിമസ്ഥാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വനഭൂമി കൈയ്യേറിയിട്ടുണ്ട് എന്നത് വ്യക്തമാണ്. ഇത് അനുവദിച്ചാൽ പുതിയ ദേവാലയവും വിനോദസഞ്ചാരകേന്ദ്രവുമാകും.

പ്രദേശം എംഎം ഹിൽസ് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്, വനംവകുപ്പ് ഉദ്യോഗസ്ഥർ ഇത് തടയണം,” എന്ന് കൊല്ലേഗലിൽ നിന്നുള്ള വന്യജീവി പ്രവർത്തകർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
[masterslider id="10"]

Related posts