നഗരത്തിൽ സദാചാര പോലീസിംഗ്: രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: സഹപ്രവർത്തകയോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത യാത്രക്കാരനെ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ ആയി. വെള്ളിയാഴ്ച രാത്രി തിരക്കേറിയ ഹൊസൂർ റോഡിലാണ് സദാചാര പോലീസിംഗിന് സമാനമായ സംഭവം നടന്നത്.

സംഭവം റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത പ്രതികളെ 12 മണിക്കൂറിനുള്ളിൽ സുദ്ദഗുണ്ടേപാല്യ പോലീസ് അറസ്റ്റ് ചെയ്തു.

ഡയറി സർക്കിളിന് സമീപം രാത്രി 9 മണിയോടെ, ബൈക്ക് യാത്രക്കാരനെ തടഞ്ഞ അക്രമിസംഘം അയാൾ എന്തിനാണ് മറ്റൊരു മതത്തിൽപ്പെട്ട സ്ത്രീയെ ബൈക്കിൽ കൊണ്ടുവന്നത് എന്ന് ചോദിച്ചു. അത് ആവർത്തിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും അവനെ ആക്രമിക്കുകയും ചെയ്തു. “എന്തുകൊണ്ടാണ് അവൾ തന്റെ മതത്തിൽ പെടാത്ത ഒരാളുടെ കൂടെ പോകാൻ ലജ്ജിക്കാത്തത്?” എന്ന് ചോദിച്ച് പ്രതികൾ സ്ത്രീയെ അപമാനിച്ചു. ഭാര്യയെ മറ്റൊരു പുരുഷനോടൊപ്പം യാത്ര ചെയ്യാൻ അനുവദിച്ചതിന് അവർ സ്ത്രീയെ ഭർത്താവിനെ വിളിച്ച് ഫോണിലൂടെ അധിക്ഷേപിച്ചു. പിന്നീട് അവർ അവളെ ബൈക്കിൽ നിന്ന് ഇറക്കി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ നിർബന്ധിച്ചു.

  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

വീഡിയോ വൈറലായതോടെ, സുദ്ദഗുണ്ടേപാളയ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts