ജയനഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനം വ്യാജ ഒപ്പുകൾ നിർമിച്ച് ലക്ഷങ്ങൾ തട്ടി

ബെംഗളൂരു: ജയനഗറിൽ പ്രവർത്തിക്കുന്ന ഓഹരി ബ്രോക്കർ സ്ഥാപനം വ്യാജ ഒപ്പുകൾ നിർമിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ആർ.എം.വി. എക്സ്റ്റൻഷൻ സ്വദേശിയായ ഹേമന്ത് കുമാറാണ് തന്റെ 80 ലക്ഷം രൂപ തട്ടിയെടുത്തതായി പോലീസിൽ പരാതി നൽകിയത്.

കൃഷിവകുപ്പിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച 80 ലക്ഷം രൂപയാണ് 2017ൽ സ്ഥാപനത്തെ വിശ്വസിച്ച് നിക്ഷേപിച്ചത്. അന്ന് ചില പേപ്പറുകളിൽ ഒപ്പിട്ടുനൽകുകയും ചെയ്തിരുന്നു. വിരമിച്ചതിനുശേഷം സ്ഥാപനത്തിലെ ജീവനക്കാരുടെ നിരന്തര സമ്മർദത്തെത്തുടർന്നാണ് പണംനിക്ഷേപിച്ചതെന്നും ഇദ്ദേഹം  പറഞ്ഞു.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

രണ്ടുവർഷത്തിന് ശേഷം അന്വേഷണം നടത്തിയപ്പോഴാണ് വ്യാജ ഒപ്പുകളിട്ട് തന്റെ പേരിൽ ചില ഇടപാടുകൾ നടന്നതായി അറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു. ജയനഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ മുതിർന്ന ജീവക്കാരാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
[masterslider id="10"]

Related posts