പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

ബെംഗളൂരു: ജോലി ആവശ്യങ്ങൾക്കും വീട്ടിലെ കുഞ്ഞിനെ നോക്കുന്നതിനുമായി ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി വീട്ടുജോലിക്കാരിയെ തിരഞ്ഞ് ഒടുവിൽ വഞ്ചിക്കപ്പെട്ട വീട്ടമ്മയ്ക്ക് അനുകൂലമായി ഉപഭോക്തൃ കോടതി വിധി. പണം ഈടാക്കിയിട്ടും കൃത്യസമയത്ത് സേവനം നൽകാതിരുന്ന മുംബൈ ആസ്ഥാനമായുള്ള ‘ബുക്ക് മൈ ബായ്’ (BookMyBai) എന്ന ഓൺലൈൻ ഏജൻസി പരാതിക്കാരിക്ക് റീഫണ്ടും നഷ്ടപരിഹാരവുമടക്കം 32,000 രൂപയിലധികം നൽകാനാണ് കോടതി ഉത്തരവിട്ടത്. ബെംഗളൂരു സ്വദേശിനിയായ സുവേത മുത്തണ്ണ (40) നൽകിയ പരാതിയിലാണ് വിധി.

പൂർണ്ണസമയ ജോലിയും വീട്ടിൽ ചെറിയ കുഞ്ഞുമുള്ള സുവേത, വിശ്വസ്തയായ ഒരു ജോലിക്കാരിയെ ആവശ്യമുണ്ടായിരുന്നതിനാലാണ് ‘നാനോ ജോബ് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിയുടെ കീഴിലുള്ള ‘ബുക്ക് മൈ ബായ്’ എന്ന ഓൺലൈൻ പോർട്ടലിനെ സമീപിച്ചത്. രജിസ്ട്രേഷൻ ഫീസായി 1,000 രൂപയും പിന്നീട് കമ്പനിയുടെ നിർദ്ദേശപ്രകാരം 21,420 രൂപയും ഇവർ അടച്ചു. സുജാത എന്ന ജോലിക്കാരി 2024 മാർച്ച് 30-ന് സുവേതയുടെ വീട്ടിൽ ജോലിക്ക് പ്രവേശിക്കുമെന്നായിരുന്നു കരാർ. എന്നാൽ നിശ്ചയിച്ച ദിവസം ജോലിക്കാരി എത്തിയില്ല.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

പകരം മറ്റൊരാളെ നൽകാൻ കമ്പനി തയ്യാറാകാതിരുന്നതോടെ സുവേതയുടെ ഔദ്യോഗിക ജീവിതവും കുഞ്ഞിന്റെ പരിചരണവും പ്രതിസന്ധിയിലായി. ഒടുവിൽ സുഹൃത്തുക്കളുടെ സഹായത്തോടെ താൽക്കാലിക ക്രമീകരണം നടത്തിയ സുവേത, താൻ അടച്ച 22,420 രൂപ പൂർണ്ണമായി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനിയെ നിരന്തരം ബന്ധപ്പെട്ടു. എന്നാൽ പണം തിരികെ നൽകില്ലെന്നും പകരം കമ്പനിയുടെ വൗച്ചറുകൾ മാത്രമേ നൽകാൻ കഴിയൂ എന്നുമായിരുന്നു ഏജൻസിയുടെ നിലപാട്. ഇതേത്തുടർന്ന് 2024 സെപ്റ്റംബറിൽ സുവേത ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്

എന്നാൽ, സുവേത തിരഞ്ഞെടുത്ത ജോലിക്കാരിക്ക് പെട്ടെന്ന് സുഖമില്ലാതായതാണെന്നും പകരം മറ്റൊരാളെ തിങ്കളാഴ്ചത്തേക്ക് ഏർപ്പാട് ചെയ്തിരുന്നതായും കമ്പനി കോടതിയിൽ വാദിച്ചു. വൗച്ചർ നൽകിയത് കമ്പനിയുടെ നിയമങ്ങൾക്കനുസൃതമാണെന്നും അവർ വാദിച്ചു. എന്നാൽ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾക്ക് കൃത്യമായ തെളിവ് ഹാജരാക്കാൻ അവർക്ക് സാധിച്ചില്ല. പണം കൈപ്പറ്റിയ ശേഷം സേവനം നൽകാതിരിക്കുന്നത് കടുത്ത സേവന വീഴ്ചയും തെറ്റായ വ്യാപാര രീതിയുമാണെന്ന് കോടതി നിരീക്ഷിച്ചു.

ഉപഭോക്തൃ കോടതി പ്രസിഡന്റ് വിജയകുമാർ എം. പാവാലെ, അംഗം അനുരാധ വി. എന്നിവരടങ്ങിയ കമ്മീഷൻ, സുവേതയിൽ നിന്ന് വാങ്ങിയ 22,420 രൂപ 8% പലിശ സഹിതം തിരികെ നൽകാൻ ഉത്തരവിട്ടു. ഇതിനുപുറമെ, പരാതിക്കാരി നേരിട്ട മാനസിക ബുദ്ധിമുട്ടുകൾക്കും കോടതിച്ചെലവിനുമായി 10,000 രൂപ അധിക നഷ്ടപരിഹാരം നൽകാനും കോടതി കമ്പനിയോട് നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിച്ചുകൊണ്ടിരിക്കെ മരണം ഗേറ്റിന്റെ രൂപത്തിലെത്തി; അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം, മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts