ജയനഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനം വ്യാജ ഒപ്പുകൾ നിർമിച്ച് ലക്ഷങ്ങൾ തട്ടി

ബെംഗളൂരു: ജയനഗറിൽ പ്രവർത്തിക്കുന്ന ഓഹരി ബ്രോക്കർ സ്ഥാപനം വ്യാജ ഒപ്പുകൾ നിർമിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ആർ.എം.വി. എക്സ്റ്റൻഷൻ സ്വദേശിയായ ഹേമന്ത് കുമാറാണ് തന്റെ 80 ലക്ഷം രൂപ തട്ടിയെടുത്തതായി പോലീസിൽ പരാതി നൽകിയത്.

കൃഷിവകുപ്പിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച 80 ലക്ഷം രൂപയാണ് 2017ൽ സ്ഥാപനത്തെ വിശ്വസിച്ച് നിക്ഷേപിച്ചത്. അന്ന് ചില പേപ്പറുകളിൽ ഒപ്പിട്ടുനൽകുകയും ചെയ്തിരുന്നു. വിരമിച്ചതിനുശേഷം സ്ഥാപനത്തിലെ ജീവനക്കാരുടെ നിരന്തര സമ്മർദത്തെത്തുടർന്നാണ് പണംനിക്ഷേപിച്ചതെന്നും ഇദ്ദേഹം  പറഞ്ഞു.

  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം

രണ്ടുവർഷത്തിന് ശേഷം അന്വേഷണം നടത്തിയപ്പോഴാണ് വ്യാജ ഒപ്പുകളിട്ട് തന്റെ പേരിൽ ചില ഇടപാടുകൾ നടന്നതായി അറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു. ജയനഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ മുതിർന്ന ജീവക്കാരാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
[masterslider id="10"]

Related posts