സ്ത്രീകൾക്ക് ദൈവത്തിന് മുന്നിൽ സമത്വം ലഭിക്കേണ്ട സമയമാണിത്.

ബെംഗളൂരു: ശബരിമലയിലെ യുവതി പ്രവേശനത്തിൽ അഭിപ്രായവുമായി ചരിത്രകാരൻ രാമചന്ദ്ര ഗുഹ. സ്ത്രീകൾക്ക് ദൈവത്തിന് മുന്നിൽ സമത്വം ലഭിക്കേണ്ട സമയമാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ദളിത് വിഭാഗക്കാരായ ആളുകൾക്ക് ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നില്ല. 1920കളുടെ പകുതിയിൽ ശ്രീനാരായണ ഗുരുവിനെ പോലുള്ള സാമൂഹ്യ പരിഷ്‌കർത്താക്കളാണ് ഇതിന് മാറ്റം വരുത്തിയത്. വൈക്കത്ത് ക്ഷേത്ര പ്രവേശന സത്യാഗ്രഹം ആരംഭിച്ചു.

  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്

പുരോഹിത വിഭാഗത്തിൽ നിന്നും ഒ.ബി.സി, പട്ടിക വിഭാഗത്തിൽ നിന്നുമുള്ള മൂന്ന് പേർ കൈകോർത്ത് പിടിച്ച് ക്ഷേത്ര പ്രവേശനം നടത്തി. അവർ അടികൊണ്ട് വീണപ്പോൾ മറ്റ് മൂന്ന് പേർ അതേറ്റെടുത്തു. രാജ്യത്താകമാനമുള്ള ക്ഷേത്ര പ്രവേശന മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ഇവിടെ നിന്നാണ് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us