മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

ബെംഗളൂരു: സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന ബെംഗളൂരുവിലെ പ്രശസ്തമായ ജാക്കൂർ ഗവൺമെന്റ് ഫ്ലയിങ് ട്രെയിനിങ് സ്കൂൾ (GFTS) മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ) ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ പ്രവർത്തനാനുമതി നൽകിയതോടെയാണ് രാജ്യത്തെ ഏറ്റവും പഴക്കമേറിയ പൈലറ്റ് പരിശീലന കേന്ദ്രങ്ങളിലൊന്നായ ജാക്കൂർ എയറോഡ്രോം വീണ്ടും സജീവമാകുന്നത്.

നേരത്തെ, ജാക്കൂരിലെ ഫ്ലയിങ് സ്കൂൾ മൈസൂരുവിലേക്ക് മാറ്റാനും നിലവിലുള്ള എയറോഡ്രോം സ്പോർട്സ് കോംപ്ലക്സാക്കി മാറ്റാനും കർണാടക സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ഈ നീക്കം റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾ മുൻനിർത്തിയാലാണെന്ന വിമർശനവുമായി വ്യോമയാന വിദഗ്ധരും പ്രദേശവാസികളും രംഗത്തെത്തി. ശക്തമായ എതിർപ്പിനെത്തുടർന്ന് സർക്കാർ ഈ നിർദ്ദേശം ഉപേക്ഷിക്കുകയായിരുന്നു.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

തുടർന്ന് ജൂലൈ 16-നാണ് ഡി.ജി.സി.എ സ്കൂളിന്റെ ഫ്ലയിങ് ട്രെയിനിങ് ഓർഗനൈസേഷൻ (FTO) അംഗീകാരം പുതുക്കി നൽകിയത്. 2026 ജൂലൈ 16 മുതൽ 2031 ജൂലൈ 15 വരെയുള്ള അഞ്ച് വർഷത്തേക്കാണ് പുതിയ സർട്ടിഫിക്കറ്റ് ഓഫ് അപ്രൂവലിന്റെ കാലാവധി.

പുതിയ അംഗീകാരം ലഭിച്ചതോടെ സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് (SPL), പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (PPL), കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL), ഫ്ലൈറ്റ് റേഡിയോ ടെലിഫോൺ ഓപ്പറേറ്റേഴ്സ് റസ്ട്രിക്റ്റഡ് ലൈസൻസ് (FRTOL-R), ഇൻസ്ട്രക്ടർ റേറ്റിംഗുകൾ, സിംഗിൾ-മൾട്ടി എഞ്ചിൻ വിമാനങ്ങളുടെ പ്രവർത്തനം എന്നിവയ്ക്കുള്ള പരിശീലനം ഇവിടെ പുനരാരംഭിക്കും. പഴയ അംഗീകാര കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി ഈ പരിശീലന പരിപാടികളെല്ലാം തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

ഒരു മാസത്തിനകം തന്നെ പുതിയ ബാച്ചിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ജി. പരമേശ്വര വരും ദിവസങ്ങളിൽ ക്യാമ്പസ് സന്ദർശിക്കുമെന്നും അധികൃതർ അറിയിച്ചു.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

2023-ൽ ഡി.ജി.സി.എ അംഗീകാര കാലാവധി അവസാനിച്ചതോടെയാണ് ജാക്കൂർ എയറോഡ്രോമിലെ വിമാന സർവീസുകളും പരിശീലനങ്ങളും പൂർണ്ണമായി നിലച്ചത്. ഇത് പൈലറ്റ് പഠനം ആഗ്രഹിച്ചിരുന്ന വിദ്യാർത്ഥികളെ വലിയ തുക നൽകി സ്വകാര്യ ഫ്ലയിങ് സ്കൂളുകളെ ആശ്രയിക്കാൻ നിർബന്ധിതരാക്കിയിരുന്നു. രാജ്യത്ത് സമർത്ഥരായ പൈലറ്റുമാരുടെ ക്ഷാമം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും, സ്വകാര്യ സ്ഥാപനങ്ങളിലെ ഉയർന്ന പഠനച്ചെലവ് കണക്കിലെടുത്തും ജാക്കൂർ ഫ്ലയിങ് സ്കൂൾ തുറന്നുപ്രവർത്തിക്കണമെന്ന് വ്യോമയാന വിദഗ്ധർ തുടർച്ചയായി ആവശ്യപ്പെട്ടു വരികയായിരുന്നു. സ്കൂൾ വീണ്ടും പ്രവർത്തനസജ്ജമാകുന്നത് സാധാരണക്കാരായ നിരവധി പൈലറ്റ് മോഹികൾക്ക് വലിയ ആശ്വാസമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts