ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: ഹെഡ്‌ലൈറ്റ് തകരാറിലായതിനെ തുടർന്ന് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ കെ.കെ.ആർ.ടി.സി (കല്യാണ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) ബസ് സർവീസ് നടത്തിയ ഞെട്ടിക്കുന്ന സംഭവം പുറത്ത്. രാത്രിയുടെ കനത്ത ഇരുട്ടിൽ യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തി 84 കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ ബസ് ഓടിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന്റെ കനത്ത വീഴ്ചയ്ക്കും മോശം അവസ്ഥയ്ക്കുമെതിരെ ജനങ്ങളിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും കടുത്ത പ്രതിഷേധം ഉയരുകയാണ്.

കലബുറഗിയിൽ നിന്നും ചിഞ്ചോളിയിലേക്ക് രാത്രി പുറപ്പെട്ട കെ.കെ.ആർ.ടി.സി ബസാണ് കെടുകാര്യസ്ഥതയുടെ നേർക്കാഴ്ചയായത്. പുറപ്പെടുന്ന സമയത്ത് തന്നെ ബസിന്റെ ഹെഡ്‌ലൈറ്റുകൾ പൂർണ്ണമായും പ്രവർത്തനരഹിതമായിരുന്നു. എന്നാൽ സർവീസ് റദ്ദാക്കുന്നതിന് പകരം, ഡ്രൈവറുടെ സീറ്റിനടുത്തിരുന്ന കണ്ടക്ടർ തന്റെ മൊബൈൽ ടോർച്ച് ഓൺ ചെയ്ത് മുന്നിലെ റോഡിലേക്ക് വെളിച്ചം കാണിച്ചുകൊടുക്കുകയായിരുന്നു. ഈ ചെറിയ വെളിച്ചത്തിന്റെ സഹായത്തോടെ ഡ്രൈവർ അതിസാഹസികമായി 84 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ബസ് ചിഞ്ചോളിയിൽ എത്തിച്ചു. ഈ ഭീതിജനകമായ യാത്രയ്ക്കിടയിൽ ബസിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവന് യാതൊരുവിധ സുരക്ഷിതത്വവും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

സംഭവം വിവാദമായതോടെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി എം.എ.എൽ എസ്. സുരേഷ് കുമാർ രംഗത്തെത്തി. ഭരണസംവിധാനം പൂർണ്ണമായും തകർന്നതിന്റെ തെളിവാണ് ഇതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചു. മുൻപ് നിയമസഭയിൽ വെളിച്ചം കെട്ടപ്പോൾ മൊബൈൽ ടോർച്ച് അടിച്ച് ധനമന്ത്രി ബജറ്റ് വായിച്ച നാണംകെട്ട സംഭവം സംസ്ഥാനം കണ്ടതാണെന്നും, അതിനെപ്പോലും വെല്ലുവിളിക്കുന്ന രീതിയിലാണ് ഇപ്പോൾ കലബുറഗിയിൽ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കണ്ടക്ടറുടെ മൊബൈൽ വെളിച്ചത്തിൽ 84 കിലോമീറ്റർ വണ്ടിയോടിച്ച ഈ സംഭവത്തെ ഒരു സാഹസികതയായി കാണാൻ കഴിയില്ലെന്നും, മറിച്ച് യാത്രക്കാരുടെ ഭയത്തെയും ജീവനെയും വെച്ചുള്ള കളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഇത്തരം അപകടകരമായ വീഴ്ചകൾക്കെതിരെ ഗതാഗത വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്നാണ് പൊതുജനങ്ങൾ ഉറ്റുനോക്കുന്നത്.

  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts