ബെംഗളൂരു : സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡനത്തെ തുടർന്ന് ദൊഡ്ഡബെല്ലാപുരയിൽ ഒരു അധ്യാപിക ആത്മഹത്യ ചെയ്തു.
ഭർത്താവിന്റെ വീട്ടുകാരുടെ സ്ത്രീധന പീഡനത്തിൽ മടുത്ത അധ്യാപിക പുഷ്പവതി (30) ആണ് ദൊഡ്ഡബെല്ലാപുരയിലെ വിശ്വേശ്വരയ്യ അണക്കെട്ടിൽ ചാടി ആത്മഹത്യ ചെയ്തത്.
ഭർത്താവിനെതിരെ സ്ത്രീധന പീഡനം ആരോപിച്ച് പെൺകുട്ടിയുടെ ‘അമ്മ രംഗത്തെത്തി. പുഷ്പാവതി ഒരു വീഡിയോ നിർമ്മിച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്
ഭർത്താവിന്റെ കുടുംബം വളരെയധികം പീഡിപ്പിച്ചു. എന്റെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ അവർ പദ്ധതിയിട്ടു. അതിനാൽ ഞാൻ ഭക്ഷണം പോലും കഴികാറില്ല.
പാചകം ചെയ്താലേ ഞാൻ ഭക്ഷണം കഴിക്കൂ. വേണ്ടെന്ന് വെക്കാൻ നേരം സമൂഹത്തിലെ എന്റെ എല്ലാ ബന്ധുക്കളും ദേഷ്യപ്പെട്ടു. എന്റെ ജീവിതത്തിൽ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? സ്ത്രീധനത്തിനായി വഞ്ചിച്ച്, വിവാഹം കഴിച്ചു, ഇപ്പോൾ എന്റെ ഭർത്താവ് വീണ്ടും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരിക്കുന്നുവെന്നും കരഞ്ഞുകൊണ്ട് വീഡിയോയിൽ പറഞ്ഞു.
പുഷ്പാവതി വീട്ടിൽ തിരിച്ചെത്താത്തതിനാൽ മാതാപിതാക്കൾ അന്വേഷിച്ച് ദൊഡ്ഡബല്ലാപുര വനിതാ പോലീസ് സ്റ്റേഷനിലും കാണാതായതായി പരാതി നൽകി.
അതിനിടെയാണ് ഘാട്ടിയിലെ പിക്കപ്പ് ഡാമിൽ പുഷ്പാവതിയുടെ മൃതദേഹം കണ്ടെത്തിയത്.
പൊതുജനങ്ങൾ ആണ് പോലീസിനെ വിവരമറിയിച്ചത്. വീഡിയോയുടെ അവസാനം, ഭർത്താവിന്റെ വീടിന് മുന്നിൽ മൃതദേഹം സംസ്‌കരിക്കണമെന്ന് പുഷ്പാവതി പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]