റെയിൽപ്പാലത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കെ തീവണ്ടിയുടെ കോച്ചുകൾ വേർപ്പെട്ടു

ബെംഗളൂരു : ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കെ, കോച്ചുകൾ വേർപെട്ട് പാലത്തിൽ നിന്നുപോയി. ഭാഗ്യവശാൽ, അപകടമൊന്നും സംഭവിച്ചില്ല. വലിയൊരു ദുരന്തമാണ് ഒഴിവായത്.

തലഗുപ്പ-മൈസൂരു പാസഞ്ചർ തീവണ്ടിയുടെ കോച്ചുകളാണ് വേർപ്പെട്ടത്. അപകടത്തിൽ ആർക്കുംപരിക്കില്ല.

തുംഗാനക്ക് കുറുകെയുള്ള റെയിൽപ്പാലത്തിലൂടെ കടന്നുപോകുമ്പോഴായിരുന്നു സംഭവം.

അവസാനത്തെ അഞ്ച് കോച്ചുകളില്ലാതെ ഏതാനും മീറ്ററുകൾ തീവണ്ടി മുന്നോട്ടു പോയെങ്കിലും ഉടൻതന്നെ അപകടം തിരിച്ചറിഞ്ഞു നിർത്തുകയായിരുന്നു.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

പിന്നീട് റെയിൽവേ എൻജിനിയർമാരെത്തി കോച്ചുകൾ ഘടിപ്പിച്ചു യാത്ര തുടർന്നു. അപകടത്തെത്തുടർന്ന് തീവണ്ടി 45 മിനിറ്റോളം വൈകി.

ബുധനാഴ്ച 4.50-ന് ശിവമോഗ സ്റ്റേഷൻവിട്ട തീവണ്ടി അഞ്ചോടെ പാലംകടക്കുമ്പോഴായിരുന്നു അപകടം. ഈ സമയം 350-ഓളം യാത്രക്കാർ തീവണ്ടിയിലുണ്ടായിരുന്നു.

ഡി-3, ഡി-4 കോച്ചുകൾ തമ്മിലുള്ള ബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്. തീവണ്ടി വലിയവേഗത്തിലല്ലാതിരുന്നതും അപകടം ഒഴിവാകാൻ കാരണമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts