ബെംഗളൂരു : സംസ്ഥാനത്ത് അടിയന്തര ആരോഗ്യ സേവനങ്ങൾ വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ 108 ആംബുലൻസ് സേവനങ്ങൾ ഇനി മുതൽ ആരോഗ്യവകുപ്പിൻ്റെ നേരിട്ടുള്ള മാനേജ്മെന്റിന് കീഴിൽ.
ഇതുമായി ബന്ധപ്പെട്ട നിർദേശം സർക്കാർ അംഗീകരിച്ചതായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു. ഈ സംരംഭം സ്വകാര്യ നിയന്ത്രണത്തിലുള്ള പ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു.
ഇത് വഴി 108 ആംബുലൻസ് സേവനത്തിൻ്റെ കാര്യക്ഷമത ഗണ്യമായി വർധിപ്പിക്കുമെന്നും സംസ്ഥാന ഖജനാവിന് ഏകദേശം 250 കോടി രൂപ ലാഭം ലഭിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി.
715 ആംബുലൻസുകൾ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനതലത്തിൽ സെൻട്രൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സ്ഥാപിക്കും.
‘112 NG-ERSS’ (നെക്സ്റ്റ്-ജനറേഷൻ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം) സോഫ്റ്റ്വെയർ ഉപയോഗിക്കും.
അതെസമയം എല്ലാ ജില്ലയിലും 108 ആംബുലൻസ് കൺട്രോൾ സെന്ററുകൾ സ്ഥാപിക്കുന്നതിനൊപ്പം പ്രവർത്തന മേൽനോട്ട ചുമതല ജില്ലാ ആരോഗ്യ ഓഫീസർമാർക്ക് നൽകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]