ബെംഗളൂരു : സംസ്ഥാനത്ത് അടിയന്തര ആരോഗ്യ സേവനങ്ങൾ വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ 108 ആംബുലൻസ് സേവനങ്ങൾ ഇനി മുതൽ ആരോഗ്യവകുപ്പിൻ്റെ നേരിട്ടുള്ള മാനേജ്മെന്റിന് കീഴിൽ. ഇതുമായി ബന്ധപ്പെട്ട നിർദേശം സർക്കാർ അംഗീകരിച്ചതായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു. ഈ സംരംഭം സ്വകാര്യ നിയന്ത്രണത്തിലുള്ള പ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു. ഇത് വഴി 108 ആംബുലൻസ് സേവനത്തിൻ്റെ കാര്യക്ഷമത ഗണ്യമായി വർധിപ്പിക്കുമെന്നും സംസ്ഥാന ഖജനാവിന് ഏകദേശം 250 കോടി രൂപ ലാഭം ലഭിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി. 715 ആംബുലൻസുകൾ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനതലത്തിൽ സെൻട്രൽ കമാൻഡ് ആൻഡ്…
Read More