കറ്റാർ വാഴ ജ്യൂസ് വെക്കുന്ന കുപ്പിയിൽ കളനാശിനി; അറിയാതെ കഴിച്ച 14 വയസ്സുകാരി മരിച്ചു

ബെംഗളൂരു: മൈസൂരു റോഡിലെ ബ്യാതരായണപുരയിൽ മാതാപിതാക്കളുടെ അശ്രദ്ധ മൂലം കളനാശിനി കഴിച്ച 9-ാം ക്ലാസിൽ പഠിക്കുന്ന 14 വയസ്സുകാരി മരിച്ചു.

ആരോഗ്യപരമായ കാരണങ്ങളാൽ നിധി കൃഷ്ണ കറ്റാർ വാഴ ജ്യൂസ് കഴിക്കുമായിരുന്നു, എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ കുപ്പികളിൽ ഒന്നിൽ കളനാശിനി നിറച്ചിരുന്നു. മാർച്ച് 14 ന്, പെൺകുട്ടി കറ്റാർ വാഴ ജ്യൂസ് ആണെന്ന് കരുതി കളനാശിനി കഴിച്ചു, തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ

കെമ്പെഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിൽ നിധിയെ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്ക് ഫലമുണ്ടായില്ല. ബ്യാതരായണപുര പോലീസ് പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts