സംസ്ഥാനത്ത് ടിബി പ്രതിരോധിക്കാൻ മുതിർന്നവർക്ക് ബിസിജി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച് ആരോഗ്യ വിഭാഗം

ബെംഗളൂരു: ക്ഷയരോഗം (ടിബി) തടയുന്നതിന് 16 ജില്ലകളിലെ മുതിർന്നവർക്കായി വലിയ തോതിലുള്ള ബിസിജി (ബാസിൽ കാൽമെറ്റ്-ഗുറിൻ) വാക്സിനേഷൻ പരിപാടി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പ്രഖ്യാപിച്ചു. മാർച്ച് 24 ന് ആചരിക്കുന്ന ലോക ക്ഷയരോഗ ദിനത്തിന്റെ ഭാഗമായാണ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.

പരമ്പരാഗതമായി ശിശുക്കൾക്ക് നൽകുന്ന ബിസിജി പുനർവാക്സിനേഷൻ, മുതിർന്നവരിൽ, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിൽ, ടിബിക്കെതിരെ അധിക പ്രതിരോധശേഷി നൽകുന്നതായി തെളിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 1,060 ഗ്രാമപഞ്ചായത്തുകളെ ഇതുവരെ ക്ഷയരോഗ രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച റാവു പറഞ്ഞു. ക്ഷയരോഗ നിർമാർജന യജ്ഞത്തിന് കീഴിൽ 98,721 പോഷകസമൃദ്ധമായ ഭക്ഷണ കിറ്റുകൾ ക്ഷയരോഗികൾക്ക് വിതരണം ചെയ്തു.

  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം

എല്ലാ ക്ഷയരോഗികൾക്കും സാർവത്രിക ചികിത്സ നൽകുകയും ടിബി മരണനിരക്ക് പൂജ്യം ആക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 2024 ൽ 20 ലക്ഷത്തിലധികം ആളുകൾക്ക് കഫം പരിശോധന നടത്തി, 77,987 ക്ഷയരോഗ കേസുകൾ കണ്ടെത്തി. സംസ്ഥാനത്തെ ക്ഷയരോഗ മരണനിരക്ക് 8 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറഞ്ഞുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

  ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

ഭരണപരമായ കാര്യക്ഷമതയ്ക്കായി, സംസ്ഥാനത്തെ 32 ജില്ലാ ടിബി സെന്ററുകളായി (ഡിടിസി) വിഭജിച്ചിട്ടുണ്ടെന്നും, 275 ടിബി യൂണിറ്റുകളായി (ടിയു) തിരിച്ചിട്ടുണ്ടെന്നും, 2.5 ലക്ഷം ആളുകൾക്ക് ഒരു ടിബി യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും റാവു പറഞ്ഞു . കൂടാതെ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 1,450 മൈക്രോസ്കോപ്പിക് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും റാവു കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
[masterslider id="10"]

Related posts

Click Here to Follow Us