സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 250-ലധികം മരുന്നുകൾ സ്റ്റോക്കില്ല

ബംഗളൂരു: കർണാടകയിലെ സർക്കാർ ആശുപത്രികളിൽ 250-ലധികം മരുന്നുകൾ സ്റ്റോക്കില്ലാത്തതായി കണ്ടെത്തി.

പാവപ്പെട്ട രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ പോയാൽ മരുന്ന് കിട്ടുമെന്ന് ഉറപ്പില്ലന്നാണ് നിലവിലെ ആരോപണം.

അടിക്കടി മാറുന്ന കാലാവസ്ഥ കാരണം ഒരു വശത്ത് പകർച്ചവ്യാധികളുടെ ഭീഷണി സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിലാണ് മരുന്ന് സ്റ്റോക്കില്ലായ്മയും റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ മരുന്ന് ശേഖരത്തിൽ മരുന്നുകൾ തീർന്നു.

മറുവശത്ത്, കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപ്പറേഷനിൽ 250 മരുന്നുകളുടെ സ്റ്റോക്ക് പൂർണമായും തീർന്നു.

  യുദ്ധപ്രതിസന്ധി: മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി

എന്താണ് മരുന്ന് ക്ഷാമത്തിന് കാരണം?

ടെൻഡർ നടപടികൾ വൈകുന്നതാണ് മരുന്നുക്ഷാമത്തിന് പ്രധാന കാരണമായി പറയുന്നത്.

ഇക്കാരണത്താൽ ജീവൻരക്ഷാ മരുന്നുകളുടെ വിതരണവും നിലച്ചിരിക്കുകയാണ്.

ഇതോടെ പാവപ്പെട്ട രോഗികൾ വലിയ വിലകൊടുത്ത് സ്വകാര്യ ആശുപത്രികളിലേക്കും ചികിത്സാ സൗകര്യങ്ങളിലേക്കും പോകേണ്ട അവസ്ഥയാണ്.

ഏതൊക്കെ മരുന്നുകളാണ് സ്റ്റോക്കില്ലാത്തത്?

എല്ലാ വർഷവും കെഎസ്എംസിഎൽ (കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈ കോർപ്പറേഷൻ) കോടിക്കണക്കിന് രൂപയാണ് മരുന്നുകളുടെ ആവശ്യത്തിനായി ചെലവഴിക്കുന്നത്.

എന്നാൽ, ഈ വർഷം മരുന്നിന് ക്ഷാമമുണ്ട്. ശ്വാസകോശം, കുടൽ, വിളർച്ച, ന്യുമോണിയ, ആസ്ത്മ, പ്രമേഹം, ബിപി, ഹൃദയാഘാതം, കണ്ണിലെ അണുബാധ തുടങ്ങി നിരവധി ഗുരുതരമായ രോഗങ്ങൾക്കുള്ള മരുന്നുകൾ നിലവിൽ സ്റ്റോക്കില്ലാത്തത്

  കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യത;

കൂടാതെ പാ0രസെറ്റമോൾ, ആൽബുമിൻ, ആംപിസിലിൻ, ലെവോതൈറോക്‌സിൻ, വിൽഡാഗ്ലിപ്റ്റൺ, പാരാസിറ്റ, ന്യൂസ്റ്റോജെമിൻ, സബ്‌ലോട്ടോമൽ, അസ്‌റ്റോപിൻ തുടങ്ങി വിവിധ ഗുളികകൾക്ക് സർക്കാർ ആശുപത്രികളിൽ ക്ഷാമമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതിജീവിത ഹൈക്കോടതിയിൽ; ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്ന് ആവശ്യം
[masterslider id="10"]

Related posts

Click Here to Follow Us