നഗരത്തിലെ തടാകങ്ങളിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ചാലും കുടിക്കാൻ യോഗ്യമല്ല; ഞെട്ടിക്കുന്ന പഠന വിവരങ്ങൾ പുറത്ത്

ബെംഗളൂരു : ബെംഗളൂരുവിലെ തടാകങ്ങളിലെ വെള്ളം ശുദ്ധീകരിച്ചാലും കുടിക്കാൻ യോഗ്യമല്ലെന്ന് പഠന റിപ്പോർട്ട്.

ബെംഗളൂരു കോർപ്പറേഷന്റെ കീഴിലുള്ള 110 തടാകങ്ങളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് പഠനം നടത്തിയത്.

പ്രധാന തടാകങ്ങളായ അൾസൂർ, മഡിവാള, യെഡിയൂർ, വർത്തൂർ, ബെലന്ദൂർ, ഹെബ്ബാൾ, പുട്ടെനഹള്ളി തുടങ്ങിയ തടാകങ്ങളിലെ വെള്ളവും കുടിക്കാൻ യോഗ്യമല്ല.

വന്യജീവികളുടെ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ‘ഡി’വിഭാഗത്തിലാണ് തടാകങ്ങൾ ഉൾപ്പെടുന്നത്.

നഗരത്തിലെ ഭൂരിഭാഗം തടാകങ്ങളിലും മലിനജലം നിറഞ്ഞനിലയിലാണ്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടലും വേണ്ടത്ര ഫലംചെയ്യുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us