“മജെസ്റ്റിക്ക്”എന്ന പേരിന് പിന്നിലെ കഥയറിയാമോ?

ബെംഗളൂരു : നഗരത്തിൽ വരുന്നവർക്ക് എല്ലാവർക്കും അറിയുന്ന പേരാണ് മജസ്റ്റിക്. ബെംഗളൂരുവിലെ ,അല്ലെങ്കിൽ കർണാടകയിലെ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള തിരക്കുള്ള ബസ്റ്റാന്റും റയിൽവേ സ്റ്റേഷനും ഉള്ള സ്ഥലത്തെയാണ് നമ്മൾ മജസ്റ്റിക് എന്ന് വിളിക്കുന്നത്.

അല്ലെങ്കിൽ റയിൽവേയും സിറ്റി ബസും അന്തർ സംസ്ഥാന ബസും രണ്ട് മെട്രോ ലൈനുകളും കൂടിച്ചേരുന്ന ഇവിധത്തിലുള്ള ഗതാഗത സംവിധാനവും സമ്മേളിക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ സ്ഥലം അതാണ് മജെസ്റ്റിക്.

നമ്മൾ മജെസ്റ്റിക് എന്ന് വിളിക്കുമ്പോഴും  ഓരോ ഗതാഗത സ്ഥാപനങ്ങളുടെയും പേര് വേറെ വേറെയാണ്, റയിൽവേ സ്റേഷന്റെ പേര് ക്രാന്തി വീര സംഗൊള്ളി രായണ്ണ റയിൽവേ സ്റ്റേഷൻ, ആരാണ് സംഗൊള്ളി രായണ്ണ എന്നറിയണമെങ്കിൽ  ഇവിടെ ക്ലിക് ചെയ്തോളു.. രണ്ട് ബസ്റ്റാൻറുകളുണ്ട് ഒന്ന് കെ എസ് ആർ ടി സി മറ്റൊന്ന് സിറ്റി ബസ് സർവീസ് ആയ ബിഎംടിസി ഈ ബസ് സ്റ്റാന്റുകളുടെ പേര് കെമ്പെ ഗൗഡ ബസ്റ്റാന്റ് എന്നാണ്, ആരാണ് കെമ്പെ ഗൗഡ എന്നറിയില്ലെങ്കിൽ ഇവിടെ അമർത്തിക്കോളൂ. മെട്രോ സ്റ്റേഷനും കെമ്പെഗൗഡയുടെ പേരാണ് നൽകിയിട്ടുള്ളത്.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

എന്നാൽ ഈ സ്ഥലത്തിന് എങ്ങിനെയാണ് മജെസ്റ്റിക്ക് എന്ന് പേരു വന്നതെന്ന് അറിയാമോ ? ഇപ്പോൾ നിങ്ങൾ കാണുന്ന ബസ് സ്റ്റാൻറും മറ്റും പണികഴിപ്പിച്ചത് ഒരു തടാകത്തെ മണ്ണിട്ട് മൂടിക്കൊണ്ടാണ് അതിൻ്റെ വിവരങ്ങൾ താഴെ ലിങ്കിൽ ലഭ്യമാണ്.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

മുൻപ് മജെസ്റ്റിക് എന്ന പേരിൽ ഒരു സിനിമാ കൊട്ടക ഇവിടെ ഉണ്ടായിരുന്നു, ആ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് തന്നെ മജെസ്റ്റിക്ക് എന്ന് പേര് വന്നത്.

ഇന്നും മജെസ്റ്റിക്കിൽ നിന്ന് ചെവിയോർത്താൽ കേൾക്കാം”ധർമബുധി”യുടെ തേങ്ങൽ…പൊങ്ങച്ചത്തിന്റെ കൂടാരം കെട്ടിയുയര്‍ത്തിയത് അവളുടെ നിഷ്കളങ്കതയുടെ മേലെയായിരുന്നു..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
[masterslider id="10"]

Related posts