മുല്ലപ്പൂ ഓർഡറിന് പിന്നാലെ ധന്യയ്ക്ക് മറ്റൊരു സർപ്രൈസ് ഒരുക്കി സുരേഷ് ഗോപി; വായിക്കാം

തൃശൂർ: കുറച്ചു നാളുകൾക്ക് മുൻപ് ഗുരുവായൂർ അമ്പലനടയിൽ കൈക്കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പൂകെട്ടി വിൽക്കുന്ന അമ്മയുടെ വാർത്ത പലരും ശ്രദ്ധിച്ചു കാണും.

ധന്യയെ കണ്ടതും, തൻറെ മകൾ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിന് മുല്ലപ്പൂ നൽകാനുള്ള ചുമതല സൂപ്പർ താരം സുരേഷ് ഗോപി രണ്ടാമതൊന്നാലോചിക്കാതെ ധന്യയെ ഏൽപ്പിക്കുകയായിരുന്നു.

ഒരു വലിയ ഓർഡർ കിട്ടിയിട്ടും, കഴിഞ്ഞ ദിവസവും ധന്യ പതിവ് പോലെ അമ്പലനടയിൽ കുഞ്ഞുമായി പൂക്കച്ചവടത്തിനെത്തി.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വഴിയോര കച്ചവടം നിയന്ത്രണത്തിലായെങ്കിലും, ധന്യ കഴിയുന്നത്ര സമയം അവിടെ ചിലവഴിച്ചു.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

300 മുഴം പൂവാണ് ഓർഡർ ആയി ലഭിച്ചത്. എന്നാൽ ഒന്നിനും കുറവ് വരരുത് എന്ന് കരുതി ധന്യ 500 മുഴം പൂവാണ് ധന്യ ഓർഡർ ചെയ്തു നൽകിയത്.

അതിനു പുറമെ മറ്റൊരു സർപ്രൈസ് കൂടി ധന്യക്ക് കിട്ടി. കിട്ടിയ ഓർഡർ പ്രകാരം ധന്യ കോയമ്പത്തൂരിൽ നിന്നും പൂ ഓർഡർ ചെയ്തിരുന്നു.

എല്ലാം കെട്ടി ഒരുക്കി എന്ന് ഉറപ്പുവരുത്തുന്ന തിരക്കിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹത്തലേന്ന് ധന്യ.

എന്നാൽ അപ്പോഴാണ് മറ്റൊരു കാര്യം കൂടി തന്റെ ചുമതലയിൽ വന്നതെന്ന് ധന്യ പറഞ്ഞു .

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

ധന്യ തന്നെയാണ് ഇവിടേക്കുള്ള റോസാ പുഷ്പങ്ങളുടെ ഓർഡറും ഏറ്റെടുക്കുക.

അതായത് പ്രധാനമന്ത്രി വധൂവരന്മാരെ അനുഗ്രഹിക്കാനുള്ള പൂക്കളാണിത്.

ഇതളുകളായി വേണം ഈ പുഷ്പങ്ങൾ എത്താൻ എന്നും പ്രത്യേകം നിർദേശമുണ്ടായി . ഇതോടെ ഡബിൾ സന്ദോഷത്തിലാണ് ധന്യ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'
[masterslider id="10"]

Related posts