യഷ് ആരാധകരുടെ മരണം; കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

yash fan

ബെംഗളൂരു: ഗദഗ് ജില്ലയിൽ ഫ്ലെക്സ് കേട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച മൂന്ന് യുവാക്കളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

വാർത്ത കേട്ടതിൽ സങ്കടമുണ്ട്. പരേതന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നടൻ യാഷിന്റെ ജന്മദിനത്തിന്റെ പശ്ചാത്തല ഗ്രാമത്തിൽ ഞായറാഴ്ച രാത്രി ഏറെ വൈകിയാണ് പ്രിയ നടന്റെ കട്ടൗട്ട് സ്ഥാപിച്ചത്.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

ഈ സമയം ഹനുമന്ത ഹരിജൻ (21), മുരളി നടവിനമണി (20), നവീൻ ഗാസി (19) എന്നീ മൂന്ന് യുവാക്കൾ കട്ടൗട്ട് ഇലക്ട്രിക്ക് ലൈനിൽ തട്ടി ഷോക്കേറ്റ് മരിക്കുകയായിരുന്നു.

യുവാക്കളുടെ മൃതദേഹങ്ങൾ ഗ്രാമത്തിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് മൂവരെയും ഒരേസമയം സംസ്കരിക്കുകയും ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts