കർണാടകയിൽ പ്രൈവറ്റ് വാഹനങ്ങൾക്കെതിരെ പ്രത്യേക പരിശോധന നടത്തി ഗതാഗത വകുപ്പ്; പിഴയായി പിരിച്ചത് 9.24 ലക്ഷത്തോളം രൂപ

ബെംഗളൂരു: യാത്രാ വാഹനങ്ങളിൽ അമിത നിരക്ക് ഈടാക്കുകയും സാധനങ്ങൾ കൊണ്ടുപോകുകയും ചെയ്യുന്ന സ്വകാര്യ ട്രാവൽ ഓപ്പറേറ്റർമാർക്കെതിരെ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ കർണാടകയിൽ പ്രത്യേക പരിശോധന നടത്തി നിയമലംഘകരിൽ നിന്ന് 9.24 ലക്ഷം രൂപ പിഴ ഈടാക്കി.

കോൺട്രാക്‌ട് കാരേജ് വാഹനങ്ങൾ, ഓമ്‌നിബസുകൾ, ഓൾ ഇന്ത്യ ടൂറിസ്റ്റ് ഓമ്‌നി ബസുകൾ (എഐടിഒബി), മാക്‌സി ക്യാബുകൾ എന്നിവയിലും മറ്റുമാണ് സ്‌പെഷ്യൽ ഡ്രൈവ് നടത്തിയത്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

പെർമിറ്റ് വിശദാംശങ്ങൾ, നികുതി കുടിശ്ശിക, വാഹന രേഖകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ സ്‌പെഷ്യൽ ഡ്രൈവിൽ പരിശോധിച്ചു.

വാഹനങ്ങളിൽ നിന്ന് 3.2 ലക്ഷം രൂപ നികുതിയും ഗതാഗത വകുപ്പ് പിരിച്ചെടുത്തിട്ടുണ്ട്. പെർമിറ്റ് ലംഘിച്ചതിന് 189 കേസുകളും മൂന്ന് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts