രാഹുൽ ഗാന്ധി തന്റെ ഔദ്യോഗിക വസതിയായ 12 തുഗ്ലക്ക് റോഡിലേക്ക് മടങ്ങിയെത്തി

ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് തന്റെ ഔദ്യോഗിക വസതിയായ 12, തുഗ്ലക്ക് ലെയ്നിലേക്ക് മടങ്ങാൻ അനുമതി. ലോക്‌സഭാ സെക്രട്ടേറിയറ്റ് എംപിയായി അദ്ദേഹത്തെ തിരിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് നടപടി. 2023 ഏപ്രിൽ 22-ന് ന്യൂഡൽഹിയിലെ തുഗ്ലക്ക് ലെയ്‌നിലെ 12-ന് ഔദ്യോഗിക വസതിയാണ് രാഹുൽ ഗാന്ധി എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിന് ശേഷം ഒഴിഞ്ഞത്.

“മേരാ ഘർ പൂര ഹിന്ദുസ്ഥാൻ ഹേ (ഹിന്ദുസ്ഥാൻ എന്റെ വീടാണ്),” എംപി എന്ന നിലയിൽ ഔദ്യോഗിക വസതി തിരിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞത്

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

നേരത്തെ, തന്റെ ഔദ്യോഗിക വസതിയുടെ താക്കോൽ തിരികെ നൽകുന്നതിനിടെ, ‘സത്യം പറഞ്ഞതിന്’ എന്ത് വിലയും നൽകാൻ തയ്യാറാണെന്ന് ഗാന്ധി പറഞ്ഞിരുന്നു. “സത്യം പറഞ്ഞതിന് ഞാൻ വില നൽകി, എന്ത് വിലയും നൽകാൻ ഞാൻ തയ്യാറാണ്,” രണ്ട് പതിറ്റാണ്ടായി താൻ താമസിച്ചിരുന്ന ബംഗ്ലാവ് ഒഴിയുമ്പോൾ ഗാന്ധി പറഞ്ഞു.

മാനനഷ്ടക്കേസിൽ ഗുജറാത്ത് കോടതി ശിക്ഷിച്ചതിനെ തുടർന്ന് മാർച്ചിൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. എന്നാൽ ഓഗസ്റ്റ് 4 ന്, സുപ്രീം കോടതി ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്തു, എന്നാൽ ഗാന്ധിയുടെ പരാമർശങ്ങൾ ‘നല്ലതല്ലായിരുന്നു എന്നും ‘ കോടതി അഭിപ്രായപ്പെട്ടു.

  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം

സുപ്രീം കോടതിയുടെ സ്‌റ്റേയാണ് ഗാന്ധിയെ ലോക്‌സഭയിൽ തിരിച്ചെടുക്കാൻ വഴിയൊരുക്കിയത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ എംപിയായി തിരിച്ചെടുത്തത്. അവിശ്വാസ ചർച്ചയ്ക്കിടെ സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണത്തിന് ഗാന്ധി നേതൃത്വം നൽകുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു, ഓഗസ്റ്റ് 8 ന് ലോക്സഭയിൽ നടന്ന ചർച്ചയിൽ അദ്ദേഹം സംസാരിച്ചില്ല. പകരം കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പ്രമേയത്തിന്മേലുള്ള പ്രതിപക്ഷ ചർച്ച ആരംഭിച്ചത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts