കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു

ബെംഗളൂരു: ചിത്രദുർഗ-സോലാപൂർ ഹൈവേയിൽ കാളകേരിക്ക് സമീപം കാർ ലോറിയിൽ ഇടിച്ച് രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നും ഇൻഡി താലൂക്കിൽ നിന്നുമുള്ള ആറുപേരും ടാറ്റ ഇൻഡിക്ക കാറിൽ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു.

മരിച്ചവർ: സോലാപൂർ സ്വദേശികളായ രാഘവേന്ദ്ര കാംബ്ലെ (28), ജയശ്രീ കാംബ്ലെ (25), ഇൻഡി താലൂക്ക് സ്വദേശികളായ ഖാജപ്പ ബനസോഡ് (36), അക്ഷയ് ശിവശരൺ (22), രാഖി (4), രശ്മിക (2). അമിതവേഗതയിലെത്തിയ കാർ ടയർ പൊട്ടിയതിനെ തുടർന്ന് ഡിവൈഡർ ചാടി എതിർ പാതയിൽ ഗുജറാത്തിലേക്ക് പോകുകയായിരുന്ന ലോറിയിൽ ഇടിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ തകർന്ന ലോഹ കൂമ്പാരമായി മാറി. അപകടത്തിൽപ്പെട്ട മൃതദേഹങ്ങൾ പുറത്തെടുക്കാൻ പോലീസിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: 22,000 ആരാധകർക്കായി നമ്മ മെട്രോയുടെ 'സ്പെഷ്യൽ' സർവീസ് വിജയംകണ്ടു
  വിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് 'ഉഷ്ണരാത്രികൾ' കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗകത്തിൽ പച്ചക്കറി വില കുതിക്കുന്നു: ബീൻസിന് നൂറിലേക്ക്; കടുത്ത വേനലിൽ കരിഞ്ഞ് അടുക്കള ബജറ്റുകൾ
[masterslider id="10"]

Related posts

Click Here to Follow Us