നഗരത്തിൽ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാൽ പിഴ ഈടാക്കും

ബെംഗളൂരു: പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുന്നത് അവസാനിപ്പിക്കാൻ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) മാലിന്യം തള്ളുന്നവർക്ക് പിഴ ചുമത്താൻ ആണ് ആലോചിക്കുന്നത്. മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ ആരോഗ്യവകുപ്പ്, നഗരവികസന വകുപ്പ്, ബിബിഎംപി, പുകയില നിർമാതാക്കൾ എന്നിവരുൾപ്പെടെ ബന്ധപ്പെട്ടവരുടെ യോഗം കെഎസ്പിസിബി വിളിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി‌പി‌സി‌ബി) സിഗരറ്റ്, ബീഡി കുറ്റി എന്നിവ സംസ്‌കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതിന്റെയും നിയമങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് മാർച്ച് 4 ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചതിന്റെയും പശ്ചാത്തലത്തിൽ കെഎസ്‌പിസിബി മെമ്പർ സെക്രട്ടറി യോഗത്തിന് നോട്ടീസ് അയച്ചു.

  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

സിഗരറ്റ്, ബീഡി നിർമ്മാതാക്കൾ തങ്ങളുടെ വിതരണ ചാനലുകളിലുടനീളം സിഗരറ്റ് കുറ്റികൾ വലിച്ചെറിയുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും ഓരോ സിഗരറ്റ് പായ്ക്കറ്റിലും സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും സിപിസിബിയുടെ പ്രധാന ശുപാർശകൾ ഉദ്ധരിച്ച് മെമ്പർ സെക്രട്ടറി പറഞ്ഞു.

സിഗരറ്റ് കുറ്റി മാലിന്യം തള്ളുന്നത് കർശനമായി നിരോധിക്കണമെന്നും സിഗരറ്റ് കുറ്റികൾ മാലിന്യം തള്ളുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പിഴ ഈടാക്കാനും നടപ്പാക്കാനും വ്യവസ്ഥ ചെയ്യണമെന്നുമാണ് സിപിസിബിയുടെ പ്രധാന നിർദേശങ്ങളിലൊന്നെന്ന് മെമ്പർ സെക്രട്ടറി പറഞ്ഞു. മാർച്ച് 15-ന് കെ.എസ്.പി.സി.ബി.യിലാണ് യോഗം ചേരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഴിമതിക്കും വർഗീയതയ്ക്കും സ്ഥാനമില്ല; തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലന്ന് പിണറായി വിജയൻ
[masterslider id="10"]

Related posts

Click Here to Follow Us