പാവയ്ക്കുള്ളില്‍ മയക്കുമരുന്ന് നിറച്ച് കൊറിയര്‍; രണ്ട് മലയാളികള്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: ഒരു പ്രശസ്ത ആഭ്യന്തര കൊറിയര്‍ ഏജന്‍സി സംശയാസ്പദമായ ചില ഗുളികകള്‍ നിറച്ച ഒരു പാവയെ കണ്ടെത്തി. പതിവ് പരിശോധനയുടെ ഭാഗമായി ഒരു പാര്‍സല്‍ സ്‌കാന്‍ ചെയ്തപ്പോളാണ് ഗുളികകള്‍ നിറച്ച പാവയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ജീവനക്കാര്‍ ഇത് അധികാരപരിധിയിലുള്ള പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അവര്‍ നടപടിയെടുക്കുകയും വൈറ്റ്ഫീല്‍ഡിലെ പട്ടന്തൂര്‍ അഗ്രഹാരയിലുള്ള കൊറിയര്‍ ഓഫീസ് സന്ദര്‍ശിക്കുകയും ചെയ്തു.

കേരളത്തില്‍ നിന്ന് രണ്ട് അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തുകാരെ പോലീസ് അറസ്റ്റ് ചെയ്യത്് അന്വേഷണം ആരംഭിച്ചു. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട സ്വദേശി എസ് പവിഷ് (33), മലപ്പുറം സ്വദേശി എം അബിജിത്ത് (25) എന്നിവരെയാണ് അറസ്റ്റിലായത്. 8.8 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ ഗുളികകളാണ് ഇരുവരില്‍ നിന്നും കണ്ടെടുത്തത്. ചില ഇടപാടുകാര്‍ക്ക് വില്‍ക്കാന്‍ ആഗ്രഹിച്ച ചില ഗുളികകളും പെഡലര്‍മാര്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്നു. ഇവരില്‍ നിന്ന് 88 ഗ്രാം എംഡിഎംഎ ഗുളികകളാണ്് പോലീസ് കണ്ടെടുത്തത്. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധിച്ചുവരികയാണ്.

  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്

വൈറ്റ്ഫീല്‍ഡിലെ ശ്രീദേവി കരുമാരിയമ്മ ടെമ്പിള്‍ സ്ട്രീറ്റിലെ പാര്‍പ്പിട സമുച്ചയത്തിന്റെ രണ്ടാം നിലയിലാണ് ഇരുവരും താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് പോലീസിന് വിവരം ലഭിച്ചത്. മയക്കുമരുന്ന് അയച്ച വിലാസം ഇവരില്‍ നിന്നും ലഭിച്ചിട്ടില്ല. ഇവരില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും ഒരു സ്‌കൂട്ടറും കണ്ടെടുത്തിട്ടുണ്ട് എന്നും അന്വേഷണ സംഘത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; വിജയ് സർക്കാരിന് പരീക്ഷണം

ബെംഗളൂരു ആസ്ഥാനമായുള്ള കോളേജുകളില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്. നഗരത്തില്‍ ബിസിനസ്സ് നടത്തുകയാണ് ഇരുവരും ഇത് പോലീസ് സ്ഥിരീകരിച്ചു. 1985ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ വൈറ്റ്ഫീല്‍ഡ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  180 പെൺകുട്ടികളെ പീഡിപ്പിച്ചു, 350 അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; 'കാമഭ്രാന്തി'ന് കാരണം പ്രണയനൈരാശ്യമെന്ന് 19 കാരൻ ; ഞെട്ടൽ മാറാതെ ഒരു ന​ഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us