സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു ഇല്ലങ്കിൽ പിഴ; നിയമം കർശനമാക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നാലുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണം അല്ലെങ്കിൽ 1000 രൂപ പിഴയൊടുക്കണം. എം1 എന്ന് തരംതിരിക്കുന്ന എസ്‌യുവികൾ, എംയുവികൾ, ഹാച്ച്ബാക്കുകൾ, സെഡാനുകൾ എന്നിവയ്‌ക്ക് ഈ നിയമം ബാധകമാണ്. പുതിയ നിയമം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഡിജിയുടെയും ഐജിപി പ്രവീൺ സൂദിന്റെയും ഓഫീസ് എല്ലാ ജില്ലകളിലെയും പോലീസ് മേധാവികൾക്ക് ഇത് സംബന്ധിച്ച മെമ്മോ നൽകി.

നിയമം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ മന്ത്രാലയം (MoRTH) സെപ്റ്റംബറിൽ എല്ലാ സംസ്ഥാനങ്ങൾക്കും എഴുതിയ മെമ്മോയിൽ പരാമർശിക്കുന്നു. സീറ്റ് ബെൽറ്റുകൾ സുരക്ഷാ നിർണായക വസ്തുക്കളാണെന്നും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ അത് അത്യന്താപേക്ഷിതമാണെന്നും എംഒആർടിഎച്ചിന്റെ കത്തിൽ പറയുന്നു.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസിലെ 125(1) (എ) റൂൾ അനുസരിച്ച്, ഡ്രൈവർ സീറ്റിന് പുറമെ എട്ട് സീറ്റിൽ കൂടാത്ത യാത്രക്കാരുടെ വാഹനത്തിന് ഉപയോഗിക്കുന്ന എം1 വിഭാഗത്തിലുള്ള മോട്ടോർ വാഹനങ്ങളിൽ മുൻവശത്തെ പിൻസീറ്റിൽ ഇരിക്കുന്ന ഒരാൾക്ക് സീറ്റ് ബെൽറ്റ് ഉണ്ടായിരിക്കണം.

  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!

അതിനാൽ, മുൻവശത്തുള്ള സീറ്റുകളുള്ള എം1 കാറ്റഗറി വാഹനങ്ങളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം. നഗരത്തിലെ ട്രാഫിക് പോലീസ് ഇതിനകം തന്നെ നിയമം നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ബെംഗളൂരു സിറ്റി ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്ത ഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts