ബിഹാറിൽ 31 പുതിയ മന്ത്രിമാർ; നിതീഷിന് ആഭ്യന്തര വകുപ്പ്

പട്ന: 31 പുതിയ മന്ത്രിമാരുമായി ബീഹാർ മന്ത്രിസഭ വിപുലീകരിച്ചു. മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡിക്കാണ് കൂടുതൽ മന്ത്രിസ്ഥാനങ്ങൾ. മുഖ്യമന്ത്രി നിതീഷ് കുമാറിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പും നൽകി.

ആർജെഡിക്ക് 16 അംഗങ്ങളും ജെഡിയുവിന് 11 അംഗങ്ങളുമാണുള്ളത്. കോൺഗ്രസിന് മന്ത്രിസഭയിൽ രണ്ട് അംഗങ്ങളും മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ ആവാസ് മോർച്ചക്ക് ഒരാളുമാണ് ഉള്ളത്. ഒരു സ്വതന്ത്ര എം.എൽ.എയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചു. ഗവർണർ ഫാഗു ചൗഹാൻ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ബിജെപിയുമായി ചേർന്നുണ്ടായിരുന്ന സർക്കാരിലെ മിക്ക മന്ത്രിമാരെയും ജെ‍ഡിയു നിലനിർത്തി. മുഹമ്മദ് സമ ഖാൻ, ജയന്ത് രാജ്, ഷീല കുമാരി, സുനിൽ കുമാർ, സഞ്ജയ് ഝാ, മദൻ സാഹ്നി, ശ്രാവൺ കുമാർ, അശോക് ചൗധരി, ലേഷി സിംഗ്, വിജയ് കുമാർ ചൗധരി, ബിജേന്ദ്ര യാദവ് എന്നിവരാണ് ജെഡിയു മന്ത്രിമാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
[masterslider id="10"]

Related posts