റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്കും റിസർവ് അനുപാതവും വീണ്ടും ഉയർത്തി. തുടർച്ചയായ മാസങ്ങളായി പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. 50 ബേസിസ് പോയിന്‍റുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

മെയ്യിൽ നടന്ന അസാധാരണമായ യോഗത്തിൽ നിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ജൂണിൽ റിസർവ് ബാങ്ക് നിരക്ക് വർദ്ധിപ്പിച്ചിരുന്നു. 0.50 ശതമാനം വർദ്ധനവോടെ റിപ്പോ നിരക്ക് 4.90 ശതമാനമായി. റിസർവ് അനുപാതം (സിആർആർ) 0.50 ശതമാനം ഉയർന്ന് 4.5 ശതമാനമായി. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ എസ്റ്റിമേറ്റ് 5.7 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ഉയർത്തി.

  പാചകവാതക ക്ഷാമം: റേഷൻ കടകൾ വഴിയും പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി

നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചതോടെ 10 വർഷം പഴക്കമുള്ള സർക്കാരിന്റെ കടപ്പത്ര ആദായം മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.5 ശതമാനമായി. കോവിഡിനെതുടര്‍ന്ന് സ്വീകരിച്ച ഉദാരനയം പിന്‍വലിക്കാന്‍ സമയമായെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാ​ര്യയെന്നാൽ വേലക്കാരിയല്ല; വീട്ടുജോലികള്‍ ഭര്‍ത്താവിന്റെയും കടമ; സുപ്രീംകോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിൻ യാത്രക്കാർക്ക് ഇനി 'സ്വിഗ്ഗി' രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us