ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ രൂപവത്കരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയ നാടകങ്ങൾ നാലാം ദിവസത്തിലേക്ക്. കേവലഭൂരിപക്ഷത്തിന് ആവശ്യമായ എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്. 234 അംഗ നിയമസഭയിൽ ഭരണത്തിലേറാൻ 118 പേരുടെ പിന്തുണയാണ് വേണ്ടത്. വിജയ് മത്സരിച്ചു ജയിച്ച രണ്ട് മണ്ഡലങ്ങൾ ഉൾപ്പെടെ 108 സീറ്റുകളാണ് ടി.വി.കെയ്ക്ക് ലഭിച്ചത്. അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാന്ത്രിക സംഖ്യയായ 118-ൽ എത്താൻ ഇനിയും അഞ്ച് എം.എൽ.എമാരുടെ പിന്തുണ കൂടി വിജയ്ക്ക്…
Read MoreYear: 2026
‘ഒന്നുമില്ലല്ലോ ഇവിടെ…’; വിജയ്‌യുടെ സത്യപ്രതിജ്ഞ മാറ്റിവെച്ചതറിയാതെ ആരാധകർ സ്റ്റേഡിയത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിട്ട് കാണാൻ ആവേശത്തോടെയെത്തിയ ആയിരക്കണക്കിന് ആരാധകർ നിരാശരായി മടങ്ങി. ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ചടങ്ങുകൾ നടക്കുമെന്ന പ്രതീക്ഷയിലെത്തിയ ടി.വി.കെ പ്രവർത്തകർ, സ്റ്റേഡിയം ഗേറ്റുകൾ പൂട്ടിയിട്ടിരിക്കുന്നത് കണ്ട് പൊട്ടിക്കരയുന്ന കാഴ്ചയാണ് കാണാനായത്. ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയ ശേഷം മാത്രം സത്യപ്രതിജ്ഞ മതിയെന്ന ഗവർണറുടെ തീരുമാനത്തെത്തുടർന്ന് ചടങ്ങ് മാറ്റിവെച്ചിരുന്നു. എന്നാൽ കൃത്യമായ അറിയിപ്പ് ലഭിക്കാത്ത ദൂരദേശങ്ങളിൽ നിന്നുള്ള ആരാധകരാണ് വെളുപ്പിന് തന്നെ സ്റ്റേഡിയത്തിന് മുന്നിൽ തടിച്ചുകൂടിയത്. കോയമ്പത്തൂർ, അരുമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുപോലും നൂറുകണക്കിന്…
Read Moreനഗ്നയായി ബെഡ്റൂമിലേക്ക് എത്തി ഒരേസമയം രണ്ടുപേർക്കൊപ്പം ശാരീരികബന്ധത്തിന് നിർബന്ധിച്ചു’; ബാങ്കിങ് ഉന്നതയ്ക്കതിരെ മുൻ ജീവനക്കാരൻ കോടതിയിൽ
ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ജെ.പി. മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി കൂടുതൽ സാക്ഷികൾ രംഗത്ത്. എക്സിക്യൂട്ടീവ് ഡയറക്ടർ ലോർണ ഹജ്ദിനിക്കെതിരെ മുൻ ജീവനക്കാരനായ ചിരായു റാണ (35) നൽകിയ പരാതിയിലാണ് രണ്ട് സാക്ഷികളുടെ നിർണ്ണായക മൊഴികൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ വംശീയാധിക്ഷേപം, മയക്കുമരുന്ന് നൽകിയുള്ള ലൈംഗികാതിക്രമം തുടങ്ങിയ പരാതികൾ റാണ കോടതിയിൽ ഉന്നയിച്ചിരുന്നു. ചില സാങ്കേതിക തിരുത്തലുകൾക്കായി പിൻവലിച്ച പരാതി, പുതിയ സാക്ഷിമൊഴികൾ സഹിതം മാൻഹാട്ടൻ സുപ്രീംകോടതിയിൽ വീണ്ടും സമർപ്പിക്കുകയായിരുന്നു. റാണയുടെ അപ്പാർട്ട്‌മെന്റിൽ ലോർണ അതിക്രമിച്ചു കയറിയതായാണ് ഒരു…
Read Moreബെംഗളൂരുവിൽ പച്ചക്കറി വില കുതിക്കുന്നു; സാധാരണക്കാർക്ക് ഇരുട്ടടിയായി ബീൻസിന് കിലോയ്ക്ക് 160 രൂപ
ബെംഗളൂരു: വിലക്കയറ്റത്തിന്റെ പിടിയിലമർന്ന് സിലിക്കൺ സിറ്റി. ഹോട്ടൽ ഭക്ഷണത്തിന് വില കൂടിയതിന് പിന്നാലെ പച്ചക്കറി വിപണിയിലും തീപിടിച്ചതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മിക്ക പച്ചക്കറികൾക്കും ഇരട്ടിയിലധികം വിലയാണ് വർദ്ധിച്ചത്. വിപണിയിൽ ഏറ്റവുമധികം വിലക്കയറ്റം ദൃശ്യമായത് ബീൻസിനാണ്. രണ്ടാഴ്ച മുമ്പ് 60 രൂപയായിരുന്ന ബീൻസിന്റെ വില നിലവിൽ 160 രൂപയിലെത്തി നിൽക്കുകയാണ്. പ്രതിസന്ധിയായി കാലം തെറ്റിയ മഴയും ചൂടും കർണാടകയിലെ പ്രധാന പച്ചക്കറി ഉൽപ്പാദന കേന്ദ്രങ്ങളായ കോലാർ, ചിക്കബെല്ലാപൂർ, രാമനഗര എന്നിവിടങ്ങളിലുണ്ടായ കടുത്ത ചൂടും പിന്നാലെ വന്ന കാലം തെറ്റിയ കനത്ത…
Read Moreട്വിസ്റ്റുകളുടെ തമിഴകം; ഇടതുപക്ഷ പിന്തുണ തേടി വിജയ്; വിജയ്‌യെ ബി.ജെ.പിയിൽ നിന്ന് അകറ്റാൻ നീക്കം; തമിഴകത്ത് നിർണ്ണായക മണിക്കൂറുകൾ!
ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണസ്തംഭനം ഒഴിവാക്കാനും സർക്കാർ രൂപീകരിക്കാനുമുള്ള തീവ്രശ്രമത്തിലാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ). കോൺഗ്രസ് ഉപാധികളോടെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ, സി.പി.ഐ, സി.പി.എം എന്നീ പാർട്ടികൾക്കും വിജയ് പിന്തുണ തേടി കത്ത് നൽകി. ഇതോടെ ദ്രാവിഡ കക്ഷികളെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു പുതിയ രാഷ്ട്രീയ ബദലിന് തമിഴ് മണ്ണിൽ കളമൊരുങ്ങുകയാണ്. ഇടതുപക്ഷം ചർച്ചയിൽ; ഖർഗെയുടെ ഇടപെടൽ വിജയ്‌യുടെ കത്തിന് പിന്നാലെ ഇടതുപക്ഷ പാർട്ടികളുടെ സംസ്ഥാന നേതൃത്വങ്ങൾ അടിയന്തര ചർച്ചകൾ ആരംഭിച്ചു. വിജയ്‌യെ ബി.ജെ.പി പാളയത്തിൽ എത്തിക്കാതിരിക്കാൻ പിന്തുണ നൽകണമെന്ന അഭിപ്രായത്തിനാണ് നിലവിൽ മുൻതൂക്കം.…
Read Moreകേവല ഭൂരിപക്ഷമില്ലാതെ വിജയ്‌യുടെ ടിവികെ; വിജയ്‌യെ തളയ്ക്കാൻ ‘ശത്രുക്കൾ’ കൈകോർക്കുന്നു; തമിഴ്‌നാട്ടിൽ അണിയറയിൽ ഒരുങ്ങുന്നത് വൻ രാഷ്ട്രീയ അട്ടിമറി!
തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ സജീവമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) കേവല ഭൂരിപക്ഷമില്ലാതെ പ്രതിസന്ധിയിലായതോടെ, സംസ്ഥാനത്തെ പരമ്പരാഗത ദ്രാവിഡ കക്ഷികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും കൈകോർക്കുന്ന പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതായാണ് സൂചന. അസംഭവ്യമെന്ന് കരുതിയിരുന്ന ഈ ‘ഫോൾബാക്ക്’ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ബുധനാഴ്ച രാത്രിയോടെയാണ് സജീവമായത്. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നതിന് മുൻപ് കേവല ഭൂരിപക്ഷമായ 117 പേരുടെ പിന്തുണ വ്യക്തമാക്കുന്ന രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ കർശന നിലപാട് സ്വീകരിച്ചതാണ് വിജയ്‌യുടെ…
Read Moreകളിച്ചുനടന്ന ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞത് ആരും ഭയക്കുന്ന ആ കാരണം!
തൃശൂർ: ചെറുതുരുത്തിയിൽ കുഴഞ്ഞുവീണ് മരിച്ച ഏഴുവയസുകാരിയുടെ മരണം പേവിഷബാധ മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വെട്ടിക്കാട്ടിരി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ സൻഹ മെഹ്‌റിനാണ് ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ മാസം 28-ാം തീയതിയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ സൻഹ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആ സമയത്ത് കുട്ടി വെള്ളം കുടിക്കാൻ വിസമ്മതിക്കുകയും വെള്ളത്തിനോട് കടുത്ത വിരക്തി (ഹൈഡ്രോഫോബിയ) പ്രകടിപ്പിക്കുകയും ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. വായിൽനിന്ന് നുരയും പതയും വന്നതിനെത്തുടർന്ന് ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക ലക്ഷണങ്ങളിൽ സംശയം തോന്നിയതിനെത്തുടർന്ന്…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10-ന് ബെംഗളൂരുവിൽ; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
ബെംഗളൂരു: ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മദിനാഘോഷങ്ങളുടെയും സംഘടനയുടെ 45-ാം വാർഷികത്തിന്റെയും ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10-ന് ബെംഗളൂരുവിലെത്തും. കനകപുര റോഡിലുള്ള ആർട്ട് ഓഫ് ലിവിംഗ് ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന വിപുലമായ ചടങ്ങുകളിൽ പ്രധാനമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. ശ്രീ ശ്രീ രവിശങ്കറുമായുള്ള ദീർഘകാലത്തെ സൗഹൃദവും ആത്മീയ ബന്ധവും മുൻനിർത്തിയാണ് പ്രധാനമന്ത്രി ഈ സന്ദർശനം നടത്തുന്നത്. വെറുമൊരു സന്ദർശനത്തിലൊതുങ്ങാതെ, സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ട് ആർട്ട് ഓഫ് ലിവിംഗ് ആവിഷ്കരിച്ച ഒട്ടനവധി സേവന പദ്ധതികൾക്കും പ്രധാനമന്ത്രി…
Read Moreബെംഗളൂരു മതിൽ അപകടം: മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി കർണാടക സർക്കാര്‍
ബെംഗളൂരു : ബെംഗളൂരു ശിവാജി നഗറിൽ മതിലിടിഞ്ഞുവീണ് മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. കർണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ നേരിട്ടെത്തിയാണ് സഹായധനം നൽകിയത്. രാമമംഗലം കിഴുമുറിയിൽ മരിച്ച സ്മിത രഘുവിന്റെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെക്ക് കൈമാറുകയും ചെയ്തു. സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമെ, മന്ത്രി തന്റെ വ്യക്തിപരമായ വകയായി അഞ്ച് ലക്ഷം രൂപ കൂടി മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകി. ഇതോടെ ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ…
Read Moreറെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണി: മെയ്, ജൂൺ മാസങ്ങളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
ബെംഗളൂരു : പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വിവിധയിടങ്ങളിൽ പാത നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ വരും മാസങ്ങളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മെയ്, ജൂൺ മാസങ്ങളിലായി നിരവധി സർവീസുകൾ പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നതിനുമായി പാളങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമായതിനാലാണ് ഈ നടപടി. ഡിവിഷന് കീഴിലെ ഒന്നിലധികം സെക്ഷനുകളിൽ ഒരേസമയം പണികൾ നടക്കുന്നുണ്ട്. ട്രെയിൻ നമ്പർ 66325 ഷൊർണൂർ ജംഗ്ഷൻ – നിലമ്പൂർ റോഡ് മെമു മെയ് 10, 17, 24,…
Read More