ബെംഗളൂരു: വിവാദപരമായ റേണുകാസ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ ജയിലിലായിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2025 ഓഗസ്റ്റ് 14-നാണ് ദർശൻ, പവിത്ര ഗൗഡ എന്നിവരുൾപ്പെടെ അഞ്ച് പ്രതികളെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. അതിനുശേഷം നിരന്തരം കോടതികളെ സമീപിച്ച് നിയമപോരാട്ടം നടത്തുന്നുണ്ടെങ്കിലും ദർശനും മറ്റ് പ്രതികളും ഇപ്പോഴും കസ്റ്റഡിയിൽ തന്നെ തുടരുകയാണ്. 2025 ഡിസംബറിലാണ് സെഷൻസ് കോടതി കേസിൽ കുറ്റം ചുമത്തുകയും തുടർന്ന് വിചാരണ നടപടികൾ ആരംഭിക്കുകയും ചെയ്തത്. വിചാരണ പൂർത്തിയാക്കാൻ വൈകുന്നുവെന്ന് കാണിച്ച് 2026…
Read MoreDay: 19 August 2026
ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
ബെംഗളൂരു: സ്വകാര്യ ബസിന്റെ ഫുട്‌ബോർഡിൽ തൂങ്ങി അപായകരമായ രീതിയിൽ വിദ്യാർത്ഥികളും യാത്രക്കാരും സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് കാപ്പ് പോലീസ് സ്റ്റേഷനിൽ കേസെടുത്തു. ഓഗസ്റ്റ് 14-ന് കാപ്പിൽ നിന്ന് ഉഡുപ്പിയിലേക്ക് സർവീസ് നടത്തിയ സ്വകാര്യ എക്സ്പ്രസ് ബസിലാണ് സംഭവം നടന്നത്. പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച് അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ കയറ്റി ബസ് ഓടിച്ചതായി അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. വളവുകളിലും തിരക്കേറിയ റോഡുകളിലും ഉയർന്ന വേഗതയിൽ ഓടുന്ന ബസുകളുടെ ഫുട്‌ബോർഡിൽ നിൽക്കുന്നത് യാത്രക്കാർ തെറിച്ചുവീണ് വലിയ അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയേറെയാണ്. വിദ്യാർത്ഥികളടക്കമുള്ള…
Read Moreബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു
ബെംഗളൂരു: വൻകിട മരുന്ന് കമ്പനികളുടെ പേരിൽ വ്യാജമരുന്നുകൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്ന കൂറ്റൻ സംഘത്തെ ഡ്രഗ് വിംഗ് ഓഫ് ദി ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.എസ്.ഡി.എ) പിടികൂടി. ഫൈസർ ഉൾപ്പെടെയുള്ള പ്രമുഖ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വ്യാജ ലേബലുകളും കുറഞ്ഞത് അഞ്ച് കോടി രൂപയോളം വിലമതിക്കുന്ന വ്യാജമരുന്നുകളും റൈഡിൽ അധികൃതർ പിടിച്ചെടുത്തു. മൈസൂരു റോഡിലെ ബിഡദി ടോൾ ഗേറ്റിന് സമീപമുള്ള ഒരു സ്ഥാപന കേന്ദ്രത്തിൽ ചൊവ്വാഴ്ചയാണ് പരിശോധന നടന്നത്. സാധാ മരുന്നുകൾ ശേഖരിച്ച് പ്രമുഖ ആഗോള ബ്രാൻഡുകളുടെ കവറുകളിലും ലേബലുകളിലും മനോഹരമായി…
Read Moreനമ്മളെ ചിലർക്ക് അവരുടെ ആവശ്യങ്ങൾക്ക് മാത്രം മതി ; ചിരിച്ചു കൊണ്ട് എല്ലാം നേരിടണം; സോഷ്യൽ മീഡിയയിലേക്ക് ശക്തമായി തിരികെയെത്തി അഖിൽ എൻ.ആർ.ഡി
കൊച്ചി: വ്യക്തിജീവിതത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടികൾക്ക് ശേഷം ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ രംഗത്തേക്ക് കരുത്തോടെ തിരിച്ചെത്തി സോഷ്യൽ മീഡിയ താരം അഖിൽ എൻ.ആർ.ഡി. ഭാര്യ വീടുവിട്ടിറങ്ങിപ്പോയതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന അഖിൽ, പുതിയൊരു റീലിലൂടെയാണ് ലക്ഷക്കണക്കിന് ആരാധകർക്ക് മുന്നിലേക്ക് വീണ്ടും എത്തിയത്. വർഷങ്ങളായുള്ള പ്രണയത്തിനൊടുവിൽ രണ്ട് വർഷം മുൻപായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം. എന്നാൽ അടുത്തിടെ ഭാര്യ മറ്റൊരാൾക്കൊപ്പം ജീവിക്കാൻ വീട് വിട്ടിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും പരിഹാസങ്ങളുമാണ് മേഘയ്‌ക്കെതിരെ ഉയർന്നത്. എന്നാൽ, ഇത്തരം…
Read Moreനിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു : ബംഗളൂരു നഗരത്തിൽ റോഡ് അക്രമങ്ങളും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്ന സംഭവങ്ങളും തുടരുന്നു. എച്ച്.എസ്.ആർ ലേഔട്ടിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് നടന്നുപോകുകയായിരുന്ന യുവതിക്ക് പരുക്കേറ്റതാണ് ഇതിലൊന്ന്. ജൂലൈ 11-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. അപകടത്തിന് പിന്നാലെ ഡ്രൈവർ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച്.എസ്.ആർ ലേഔട്ട് ട്രാഫിക് പോലീസ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തു.
Read Moreഎന്തുകൊണ്ട് സിംഗിൾ ആയി തുടരുന്നു? വ്യക്തിപരമായ ആ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്
കൊച്ചി: വിവാഹത്തോട് തനിക്കൊരിക്കലും താല്പര്യം ഉണ്ടായിട്ടില്ലെന്നും സിംഗിളായി ജീവിക്കുന്നതിൽ പൂർണ്ണ സന്തോഷവതിയാണെന്നും പ്രമുഖ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിവാഹം കഴിക്കാത്തതിനെക്കുറിച്ചും തന്റെ ജീവിത വീക്ഷണങ്ങളെക്കുറിച്ചും രഞ്ജിനി തുറന്നുപറഞ്ഞത്. കഴിഞ്ഞ 20 വർഷമായി നിരന്തരം നേരിടുന്ന ചോദ്യമാണ് എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നതെന്നും, നിലവിൽ അതിന് താല്പര്യമില്ലെന്നും ഭാവി കാര്യങ്ങളിൽ ഇപ്പോൾ ഉറപ്പ് പറയാനാകില്ലെന്നും രഞ്ജിനി വ്യക്തമാക്കി. തനിക്ക് ഏഴ് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതിനാൽ അമ്മ മാത്രമുള്ള കുടുംബ സാഹചര്യത്തിലാണ് വളർന്നത്. അതുകൊണ്ടുതന്നെ ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള ജീവിത…
Read Moreഭർത്താവിനെയും 4 വയസ്സുകാരനെയും അമ്മ ശ്വാസംമുട്ടിച്ചു കൊന്നു!
ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെയും നാലു വയസ്സുകാരനായ മകനെയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ വീട്ടമ്മയെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. ചിക്ക്ബാനവാര ഗുഡ്ഡെ ബസവേശ്വര നഗറിൽ താമസിക്കുന്ന അഭി നന്ദൻ (33), മകൻ യാദുവീർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഭി നന്ദന്റെ ഭാര്യ ഹരിണിയെയാണ് ചിക്ക്ബാനവാര പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ഹരിണി തന്നെയാണ് ഭർത്താവും മകനും ബോധരഹിതരായി കിടക്കുന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം ഇരുവരും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ചെവിയിൽ നിന്ന് രക്തം വാർന്ന…
Read Moreചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ
ബംഗളുരു: മേൽക്കൂര തകർന്ന് വീഴാറായ കെട്ടിടത്തിൽ താർപ്പായ കെട്ടി നിർത്തി കുട്ടികളെ പഠിപ്പിക്കുന്നതായി പരാതി. നരസിംഹരാജപുര മൗലാനാ ആസാദ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ പ്രാദേശിക ഉർദു സ്കൂൾ കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ജില്ലാ ഭരണകൂടം 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജീർണ്ണിച്ച മേൽക്കൂരയിലെ ഓടുകൾ കരാറുകാരൻ നീക്കം ചെയ്തെങ്കിലും പുതിയവ സ്ഥാപിക്കാതെ പണി അപൂർണ്ണമായി ഉപേക്ഷിക്കുകയായിരുന്നു. അപകടാവസ്ഥയിലായ പഴക്കം ചെന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തുകയും,…
Read Moreമുൻ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അന്തരിച്ചു
ബെംഗളൂരു: മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ മന്ത്രിയുമായ ബി.സി. നാഗേഷ് (67) അന്തരിച്ചു. ബ്രെയിൻ ട്യൂമറിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ബെംഗളൂരു ജയനഗറിലെ മകളുടെ വസതിയിൽ വച്ചാണ് രാത്രിയോടെ അന്ത്യശ്വാസം വലിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സ തുടരവെയായിരുന്നു അന്ത്യം. തുംകൂർ ജില്ലയിലെ തിപ്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് രണ്ടുതവണ ബി.ജെ.പി ടിക്കറ്റിൽ നിയമസഭയിലെത്തിയ വ്യക്തിയാണ് ബി.സി. നാഗേഷ്. 2021 മുതൽ 2023 വരെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയിൽ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്…
Read Moreവനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം
ബെംഗളൂരു : മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിലുള്ള ഉക്കട ക്ഷേത്രത്തിൽ വെച്ച് വനിതാ സബ് ഇൻസ്‌പെക്ടറെ മകൾ മർദിച്ചെന്ന ആരോപണത്തിൽ പരസ്യമായി മാപ്പുപറഞ്ഞ് ബി.ജെ.പി എം.എൽ.എ ബി. സുരേഷ് ഗൗഡ. തുമകൂർ റൂറൽ എം.എൽ.എയായ സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയും ഡ്യൂട്ടിയിലുണ്ടായിരുന്ന പി.എസ്.ഐ സവിതയും തമ്മിലാണ് തർക്കമുണ്ടായത്. സംഭവത്തിൽ ഐശ്വര്യക്കെതിരെ ക്യാത്തനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭീമന അമാവാസി ദിനത്തിൽ ആയിരക്കണക്കിന് ഭക്തർ എത്തിയ സമയത്താണ് സംഭവം. കുട്ടികളോടൊപ്പം ക്ഷേത്രദർശനത്തിനെത്തിയ ഐശ്വര്യക്ക് വി.ഐ.പി പ്രവേശനം നൽകിയിരുന്നു. തുടർന്ന് ശ്രീകോവിലിന് അടുത്തേക്ക് പോകാൻ അനുവാദം…
Read More