മഴയിൽ മുങ്ങി ബെംഗളൂരു; അടിസ്ഥാന സൗകര്യങ്ങൾ എവിടെ? ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി “നാട്ടിലേക്ക് മടങ്ങൂ” എന്ന്; സോഷ്യൽ മീഡിയയിൽ ചർച്ചയായി അസമീസ് യുവതിയുടെ വീഡിയോ

ബെംഗളൂരു: നഗരത്തിൽ തുടരുന്ന മഴക്കെടുതികൾക്കിടയിൽ ബെംഗളൂരുവിലെ മോശം അടിസ്ഥാന സൗകര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അസം സ്വദേശിനിയായ അസ്മിത ഗുപ്ത രംഗത്തെത്തി. നഗരത്തിലെ എച്ച്എസ്ആർ ലേഔട്ട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായതും മാലിന്യങ്ങൾ ഒഴുകിനടക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ അവർ ചൂണ്ടിക്കാട്ടി. ഉയർന്ന നികുതി നൽകുന്ന നഗരവാസികൾക്ക് ഗുണനിലവാരമില്ലാത്ത റോഡുകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണെന്നും ഒരു മഴ പെയ്താൽ തന്നെ നഗരം കുഴപ്പത്തിലാകുന്നത് എന്തുകൊണ്ടാണെന്നും അവർ ചോദിക്കുന്നു.

  അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

മഴസമയത്ത് ടാക്സികൾ ഈടാക്കുന്ന അമിത നിരക്കിനെതിരെയും അവർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വെറും 500 മീറ്റർ ദൂരത്തിന് 240 രൂപ വരെ ഈടാക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് അവർ ആരോപിച്ചു. വെള്ളം നിറഞ്ഞ കുഴികളിലൂടെ നടക്കുന്നത് അപകടമാണെന്നും വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യതയും ആരോഗ്യപ്രശ്നങ്ങളും നിലനിൽക്കുന്നതിനാൽ കാൽനടയാത്ര പോലും അസാധ്യമാണെന്നും അവർ വ്യക്തമാക്കി.

ഇത്തരം വിഷയങ്ങൾ ഉന്നയിക്കുമ്പോൾ അത് സോഷ്യൽ മീഡിയയിൽ വടക്കൻ-തെക്ക് തർക്കമായി മാറുന്നതിനെയും അവർ വിമർശിച്ചു. നഗരത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോൾ “സ്വന്തം നാട്ടിലേക്ക് മടങ്ങൂ” എന്ന രീതിയിലുള്ള പ്രതികരണങ്ങൾ ശരിയല്ലെന്നും ഒരു ടയർ 1 നഗരത്തിന് ആവശ്യമായ നിലവാരത്തിലുള്ള സൗകര്യങ്ങൾ ലഭിക്കാൻ ഇവിടെ താമസിക്കുന്നവർക്ക് അവകാശമുണ്ടെന്നും അസ്മിത പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

  വിജയിന് രാഷ്ട്രീയ പക്വതയില്ല; രൂക്ഷവിമർശനവുമായി ഡി.കെ. ശിവകുമാർ; കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം
[masterslider id="10"]

Related posts

Click Here to Follow Us