ബെംഗളൂരു: മഹദേവപുരയിൽ കാർ ഷോറൂം ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയെത്തുടർന്ന് ടെസ്റ്റ് ഡ്രൈവിനിടെയുണ്ടായ അപകടത്തിൽ നാല് വാഹനങ്ങൾ തകർന്നു. മദ്യപിച്ചെത്തിയ ആൾക്ക് ടെസ്റ്റ് ഡ്രൈവിനായി കാർ വിട്ടുനൽകിയതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ പരിക്കേറ്റ ഒരാളുടെ കാൽ ഒടിഞ്ഞു.
ഏപ്രിൽ 12-നാണ് വിഘ്‌നേശ്വർ നഗറിലെ മഹീന്ദ്ര ഷോറൂമിൽ നിന്ന് കാർ വാങ്ങാനെത്തിയ അഭിലാഷ് എന്നയാൾക്ക് ജീവനക്കാർ വാഹനം നൽകിയത്. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും ജീവനക്കാർ ടെസ്റ്റ് ഡ്രൈവിനായി വാഹനം വിട്ടുനൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അശ്രദ്ധമായി വാഹനം ഓടിച്ച അഭിലാഷ് റോഡരികിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങളിൽ ഇടിച്ചു. ഇയാൾ ഓടിച്ച കാറിടിച്ച് രമേശ് എന്നയാളിന് ഗുരുതരമായി പരിക്കേറ്റു. കാൽ ഒടിഞ്ഞ ഇദ്ദേഹം നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തെത്തുടർന്ന് പ്രകോപിതരായ നാട്ടുകാർ അഭിലാഷിനെ മർദ്ദിച്ചു. പരിക്കേറ്റ ഇയാളും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മഹദേവപുര ട്രാഫിക് പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനും പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയതിനും ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്യപിച്ച വ്യക്തിക്ക് നിയമവിരുദ്ധമായി കാർ നൽകിയ ഷോറൂം ജീവനക്കാരുടെ നടപടിയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]