ഹോട്ടലുടമകൾക്ക് ഇത് പരീക്ഷണകാലം! ഗ്യാസ് തീർന്നു, ഇനി പുകയൂതി മടുക്കാം; വിറകിനായി നെട്ടോട്ടമോടി ഹോട്ടലുടമകൾ

ബെംഗളൂരു: നഗരത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിട്ടതോടെ ഭക്ഷണശാലകൾ പ്രതിസന്ധിയിലായി. സിലിണ്ടറുകൾ കിട്ടാതായതോടെ പാചകം മുടങ്ങാതിരിക്കാൻ വിറകിനെ ആശ്രയിക്കുകയാണ് നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുടമകളും തെരുവോര കച്ചവടക്കാരും. ഇതോടെ ശിവാജിനഗറിലെ ആംസ്ട്രോങ്ങ് റോഡ്, ലാൽബാഗ് തുടങ്ങിയ സ്ഥലങ്ങളിൽ വിറക് വിൽപ്പന കുതിച്ചുയർന്നു.

കഴിഞ്ഞ രണ്ട് ദിവസമായി വിറകിന് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നതെന്ന് ശിവാജിനഗറിലെ വ്യാപാരികൾ പറയുന്നു. സാധാരണയായി തടി ആവശ്യങ്ങൾക്കായി എത്തുന്നവരേക്കാൾ കൂടുതൽ ഇപ്പോൾ ഹോട്ടൽ ആവശ്യങ്ങൾക്കായി വിറക് തേടി എത്തുന്നവരാണെന്ന് കടയുടമയായ റഫീഖ് വ്യക്തമാക്കി. ചിലർ ഓൺലൈൻ വഴിയും വിറക് ഓർഡർ ചെയ്യുന്നുണ്ട്.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

സിലിണ്ടർ വിതരണം സാധാരണ നിലയിലാകുന്നത് വരെ താൽക്കാലിക ആശ്വാസമെന്ന നിലയിലാണ് ഹോട്ടലുകൾ വിറകിലേക്ക് മാറുന്നത്. പല പ്രമുഖ ഹോട്ടലുടമകളും വലിയ അളവിൽ വിറക് ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. ലാൽബാഗ് ഭാഗത്തെ വ്യാപാരികൾക്ക് 10 കിലോ, 20 കിലോ എന്നിങ്ങനെ ചെറിയ അളവിൽ വിറക് ആവശ്യപ്പെട്ടുകൊണ്ട് നിരവധി ഫോൺ കോളുകളാണ് വരുന്നത്.

തങ്ങൾ പ്രധാനമായും വലിയ ഓർഡറുകളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചെറിയ ആവശ്യക്കാരെയും സഹായിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വ്യാപാരിയായ മുംതാസ് അറിയിച്ചു.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

നഗരത്തിലെ പാചകവാതക വിതരണ ശൃംഖലയിലുണ്ടായ തടസ്സമാണ് ഈ പ്രതിസന്ധിക്ക് കാരണം. വരും ദിവസങ്ങളിലും സിലിണ്ടർ ക്ഷാമം തുടരുകയാണെങ്കിൽ കൂടുതൽ ഭക്ഷണശാലകൾ വിറക് അടുപ്പുകളിലേക്ക് മാറാൻ നിർബന്ധിതരാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
[masterslider id="10"]

Related posts