ഫക്കീര്‍ കോളനി ഒഴിപ്പിച്ചവരെ ഇവിടെ താല്‍ക്കാലികമായി തങ്ങാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി

ബെംഗളുരു: യെലഹങ്ക ഫക്കീര്‍ കോളനി യിലും വസീം ലേഔട്ടിലുംനി ന്നു കുടിയൊഴി പ്പിച്ചവര്‍ ഇവിടെ താല്‍ക്കാലിക മായി തുടരുന്നത് അനുവദിക്കാ നാകില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

സര്‍ക്കാരിന്റെ ഫ്‌ലാറ്റു കള്‍ക്ക് അര്‍ഹതയില്ലാത്തവരെ ഇവിടെ താല്‍ക്കാലികമായി തുട രാന്‍ അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് സൈബാ തബസ്സും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണിത്.

മാലിന്യം തള്ളാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ഭൂമിയില്‍ ഇവരെ താമസിക്കാന്‍ അനുവദിക്കുന്നത് കടുത്ത ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ ധരിപ്പിച്ചതി നെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് വിഭു ബ്രഖുവിന്റെ അധ്യക്ഷതയി ലുള്ള ബെഞ്ചിന്റെ നടപടി.

  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം

മാലിന്യം തള്ളാന്‍ നീക്കിവച്ച ക്വാറി പ്രദേശം കയ്യേറി നിര്‍മിച്ച 160 വീടുകളാണ് ഡിസംബര്‍ 20ന് ഗ്രേറ്റര്‍ ബെംഗളുരു അതോ റിറ്റി (ജിബിഎ) അധികൃതര്‍ ഇടി ച്ചു നിരത്തിയത്. ഇതില്‍ 29 കു ടുംബങ്ങള്‍ മാത്രമാണ് പ്രാഥമിക ഘട്ടത്തില്‍ ഫ്‌ലാറ്റിന് അര്‍ഹത നേടിയത്.

ബാക്കി കുടുംബങ്ങളു ടെ താല്‍ക്കാലിക പുനരധിവാസ വുമായി ബന്ധപ്പെട്ട കാര്യങ്ങ ളില്‍ കോടതിയെ സഹായി ക്കാന്‍ അഡ്വ.ബി.വി.വിദ്യുലത യെ അമിക്കസ് ക്യൂരിയായി നിയമിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി
[masterslider id="10"]

Related posts