ഓഫീസിൽ ലൈംഗിക ചേഷ്ഠ; സ്ത്രീയുടെ മാറിൽ ചുംബിക്കുന്ന കർണാടക ഡിജിപി രാമചന്ദ്ര റാവുവിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ബെം​​ഗളൂരു: കർണാടക ഡിജിപി രാമചന്ദ്ര റാവു യൂണിഫോമിൽ ഓഫീസിനുള്ളിൽ സ്ത്രീയുമായി ലൈംഗിക ചേഷ്ടകളിൽ ഏർപ്പെടുന്നതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നു.

ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ് രാമചന്ദ്ര റാവു, സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ രന്യ റാവുവിന്റെ പിതാവും. കർണാടക ഡിജിപിയുടെ എന്ന് പറയപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഗുരുതരമായ ആശങ്കകൾ ഉയരുന്നത്.
‌‌‌‍‌‌ഒരു വീഡിയോയിൽ, അയാൾ ഓഫീസിൽ യൂണിഫോമിൽ ഇരിക്കുമ്പോൾ സ്ത്രീകയുടെ മാറിൽ ചുംബിക്കുന്നത് കാണാം.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

മറ്റൊരു വീഡിയോയിൽ, അയാൾ ഓഫീസിൽ ഒരു സ്യൂട്ട് ധരിച്ച് ഇന്ത്യൻ പതാകയ്ക്കും പോലീസ് വകുപ്പിന്റെ ചിഹ്നത്തിനും മുന്നിൽ സമാനമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നത് കാണാം.

സ്വർണ്ണക്കടത്ത് കേസിൽ രന്യ റാവു അറസ്റ്റിലാകുന്നതിന് ഒരു വർഷം മുമ്പാണ് ഈ വീഡിയോകൾ റെക്കോർഡ് ചെയ്തതെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ഓഫീസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ ഈ പ്രവൃത്തികൾ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റിൽ (ഡിസിആർഇ) ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആയി രാമചന്ദ്ര റാവു സേവനമനുഷ്ഠിക്കുന്നത്.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

നേരത്തെ, സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ രാമചന്ദ്ര റാവുവിനെ 2025 മാർച്ചിൽ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.

അടുത്തിടെയാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. സ്വർണ്ണക്കടത്തിൽ രണ്യ റാവുവുമായി അദ്ദേഹം കൈകോർത്തതായി ആരോപിക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് റാവുവിനെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയും റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
[masterslider id="10"]

Related posts