കന്നഡ എഴുത്തുകാരി ആശാ രഘു തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു : കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ(46) ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ മല്ലേശ്വരത്തെ വീട്ടിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. വീട്ടിലെ മുറിക്കകത്ത് തൂങ്ങിമരിച്ചനിലയിലായിരുന്നു.

നോവലിസ്റ്റായി കന്നഡസാഹിത്യത്തിൽ അറിയപ്പെട്ട എഴുത്തുകാരിയാണ് ആശാ രഘു. കർണാടക സാഹിത്യ അക്കാദമി പുരസ്കാരജേതാവാണ്. കന്നഡ ടെലിവിഷൻ സീരിയലുകളിൽ സംഭാഷണരചയിതാവായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ഭർത്താവ് കെ.സി. രഘു രണ്ടുവർഷം മുൻപ് മരിച്ചിരുന്നു. ഇതിനുശേഷം ആശ മാനസികസംഘർഷത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ബെംഗളൂരു സ്വദേശി കേശവ അയ്യങ്കാരുടെയും സുലോചനയുടെയും മൂത്തമകളായി 1979-ലാണ് ആശ ജനിച്ചത്.

  കനത്ത മൂടൽമഞ്ഞ്: എക്സ്പ്രസ് വേയിൽ ബസുകളും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം; 4 പേർ മരിച്ചു

ബെംഗളൂരു സർവകലാശാലയിൽനിന്ന് കന്നഡയിൽ ബിരുദാനന്തരബിരുദം നേടിയശേഷം കുറച്ചുകാലം അധ്യാപികയായി ജോലിചെയ്തു. അടുത്തിടെ ഉപാസന എന്നപേരിൽ പ്രസിദ്ധീകരണശാല തുടങ്ങി പുതുതലമുറയിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

ആവർത്ത, ഗത, മായ, ചിത്തരംഗ, കെംപു ദാസവാള, വക്ഷസ്ഥല തുടങ്ങിയവ ആശയുടെ നോവലുകളാണ്. ആരനേ ബെരളു, ബൊഗസയല്ലി കഥെകളു, അപരൂപത പുരാണ കഥെകളു തുടങ്ങിയ കഥാസമാഹാരങ്ങളും കുട്ടികളുടെ നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2014-ലാണ് കർണാടക സാഹിത്യ അക്കാദമി പുരസ്കാരംനേടിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആശയ്ക്ക് ഒരു മകളുണ്ട്. കന്നഡ റൈറ്റേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സ് അസോസിയേഷൻ അനുശോചിച്ചു.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയ മലയാളിയെ തേടി ബെംഗളൂരു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടിന്റെ പുറത്തിറങ്ങിയ വിസ്മയ കേസ് പ്രതി കിരണിനെ മർദിച്ച് യുവാക്കൾ
[masterslider id="10"]

Related posts

Click Here to Follow Us