ബെംഗളൂരു: വിവാഹമോചന ഹർജി കോടതിയിൽ പരിഗണിച്ചതിനു പിന്നാലെ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ബസവേശ്വര നഗറിലെ ഒരു ഹോട്ടലിന് സമീപമാണ് ഭർത്താവ് ഭാര്യയെ തോക്കുപയോഗിച്ച് വെടിവച്ചത്., ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ മരിച്ചു.
ഭുവനേശ്വരി എന്ന യുവതിയാണ് മരിച്ചത്. ബാലമുരുഗൻ ആണ് വെടിയുതിർത്തത്. തമിഴ്നാട് സേലത്ത് നിന്നുള്ള ദമ്പതികളാണ് ഇവർ. ബാലമുരുകൻ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്ത് വിരമിച്ചു. ഭാര്യ ഭുവനേശ്വരി ബാങ്ക് ജീവനക്കാരിയായിരുന്നു. ഭാര്യയെ സംശയിച്ചാണ് അയാൾ അവളെ കൊലപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. മാഗഡി റോഡ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
ഭാര്യയും ഭർത്താവും തമ്മിലുള്ള വിവാഹമോചന ഹർജി കോടതിയിൽ പരിഗണിക്കുകയായിരുന്നു. ഇരുവരും കോടതിയിൽ ഹാജരായി മടങ്ങിപ്പോയിരുന്നു. ഈ സമയത്ത് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ബാല മുരുകൻ തോക്കെടുത്ത് ഭാര്യയ്ക്ക് നേരെ വെടിയുതിർത്തു.
ഭുവനേശ്വരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ പ്രതി പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി. പ്രതി അനധികൃതമായാണ് പിസ്റ്റൾ കൊണ്ടുവന്നതാണെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]